
കോഴിക്കോട് ∙ നഗരത്തിലെ പല ഭാഗങ്ങളിലും എംഡിഎംഎ എത്തിച്ച് വിൽപന നടത്തുന്ന പന്തീരാങ്കാവ് സ്വദേശി കുറുക്കൻകുഴിപറമ്പിൽ രമിത്ത് ലാലിനെ (20) അസിസ്റ്റന്റ് കമ്മിഷണർ ഉമേഷിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും മെഡിക്കൽ കോളജ് പൊലീസും ചേർന്നു പിടികൂടി. മെഡിക്കൽ കോളജ് പരിസരത്തെ ലോഡ്ജുകളും കോളജുകളും കേന്ദ്രീകരിച്ച് ലഹരി വിൽപന നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ലോഡ്ജുകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് 73.80 ഗ്രാം എംഡിഎംഎയുമായി ഇയാൾ പിടിയിലായത്.
ബെംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നും മാരക ലഹരിമരുന്നുകൾ മൊത്തമായി എത്തിച്ച് കോഴിക്കോട് ജില്ലയിലെ മെഡിക്കൽ കോളജ്, കുന്ദമംഗലം, രാമനാട്ടുകര തുടങ്ങിയ ഭാഗങ്ങളിൽ മൊത്തമായും ചില്ലറയായും വിൽപന നടത്തുന്നതാണ് പ്രതിയുടെ രീതി. ഇതിലൂടെ ലഭിക്കുന്ന വരുമാനത്തിൽ നിന്ന് പ്രതി ആർഭാട
ജീവിതം നയിച്ചു വരികയായിരുന്നു.
ഇയാൾക്ക് ലഹരിമരുന്ന് എത്തിച്ചു നൽകുന്ന മൊത്ത വിതരണക്കാരെക്കുറിച്ചും ഇയാളിൽനിന്ന് ലഹരി വാങ്ങുന്ന ചില്ലറ വിൽപനക്കാരെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്നും അവരെ നിരീക്ഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയതിന് പോക്സോ കേസ് നിലവിലുണ്ട്.
മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നിർദേശപ്രകാരം എസ്ഐമാരായ വി.ആർ.അരുൺ, അമൽ ജോയ്, സിപിഒമാരായ വിജീഷ്, സഞ്ജയ്, ബിജോ ജയിംസ്, മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ ഉമേഷിന്റെ ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ.വി.റഷീദ്, വിഷ് ലാൽ, ദീപക് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]