
വൈക്കം ∙ നിർമാണ പുരോഗതിയിൽ നേരേകടവ്-മാക്കേക്കടവ് പാലം. 2026 ആദ്യം നിർമാണം പൂർത്തീകരിക്കും.
കോട്ടയം – ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വേമ്പനാട്ട് കായലിനു കുറുകെ 800 മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലത്തിന്റെ 450 മീറ്റർ നിർമാണം പൂർണമായും പൂർത്തിയായി കഴിഞ്ഞതായി സി.കെ ആശ എംഎൽഎ അറിയിച്ചു. 80 ഗർഡറുകളിൽ 61 എണ്ണം പൂർത്തിയായി.
ഗർഡറുകളെല്ലാം മാക്കേക്കടവിൽ നിർമിച്ച ശേഷമാണ് കായലിനു കുറുകെ സ്ഥാപിക്കുന്നത്.
നാലു ഗർഡറുകൾ ചേരുന്ന 22 സ്പാനുകളിൽ 15 എണ്ണം സ്ഥാപിച്ചു. നേരേകടവ് ഭാഗത്ത് 150 മീറ്റർ അപ്രോച്ച് റോഡ് നിർമിക്കുന്നതിനും സംരക്ഷണ ഭിത്തി കെട്ടുന്നതിനുള്ള പ്രാഥമിക നടപടികളും ആരംഭിച്ചു.ഗർഡറുകൾ പൂർണമായി നിർമിച്ച്, സ്ഥാപിച്ച ശേഷമേ മാക്കേക്കടവ് ഭാഗത്ത് അപ്രോച്ച് റോഡിന്റെ നിർമാണ നടപടികൾ ആരംഭിക്കൂ.
പാലത്തിന്റെ കൈവരികൾ നിർമിക്കുന്ന ജോലികൾ മാക്കേക്കടവിലെ യാഡിൽ പുരോഗമിക്കുകയാണ്. തുടർച്ചയായി പെയ്യുന്ന മഴ മുൻകൂട്ടി നിശ്ചയിക്കുന്ന കോൺക്രീറ്റ് ജോലികൾക്ക് താമസം വരുന്നുണ്ട്.
11.23 മീറ്റർ വീതിയിൽ 97.65 കോടി രൂപ ചെലവഴിച്ചു സംസ്ഥാന പൊതുമരാമത്ത് പാലം വിഭാഗമാണ് നേരേകടവ്- മാക്കേക്കടവ് പാലം നിർമിക്കുന്നത്.
016ൽ നിർമാണം ആരംഭിച്ച പാലം വർഷങ്ങൾ നീണ്ട കേസുകളും തർക്കവുമായി നിലച്ചു.
2024 മാർച്ചിലാണ് പുനരാരംഭിച്ചത്. ആലപ്പുഴ ജില്ലയിലെ തുറവൂരിൽ നിന്നും ആരംഭിച്ച് തൈക്കാട്ടുശേരി, മാക്കേക്കടവ്, കോട്ടയം ജില്ലയിലെ ഉദയനാപുരം, വൈക്കം, കടുത്തുരുത്തി, കുറവിലങ്ങാട്, പാലാ, പൊൻകുന്നം, എരുമേലി വഴി പമ്പയിൽ എത്തിച്ചേരുന്ന തുറവൂർ-പമ്പ സംസ്ഥാന പാതയിലെ രണ്ടാമത്തെ പാലമാണ് നേരേകടവ്-മാക്കേക്കടവ് പാലം.
നിർമാണത്തിന്റെ ആദ്യഘട്ടത്തിലുള്ള തുറവൂർ പാലം നിർമാണം 2015ൽ പൂർത്തിയാക്കിയിരുന്നു. നേരേകടവ്-മാക്കേക്കടവ് പാലം കൂടി പൂർത്തിയാകുന്നതോടെ വൈക്കത്തും നിന്നും കൊച്ചിയിലേക്കുള്ള എളുപ്പവഴി കൂടിയാകും ഇത്.
ശബരിമല ഇടത്താവളമായ തുറവൂരിൽ നിന്നും വൈക്കം വഴി തീർഥാടകർക്ക് പമ്പയിലേക്ക് വളരെ വേഗത്തിൽ എത്താൻ സാധിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]