
മൂന്നാർ∙ കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽപെട്ട ദേവികുളം ഇറച്ചിൽ പാറയിൽ ഒരു വർഷമായി വീണു കിടക്കുന്ന മണ്ണും പാറകളും നീക്കിത്തുടങ്ങി.
ഇറച്ചിൽ പാറയിലെ ഇരുപത്തഞ്ചിലധികം കുടുംബങ്ങൾ പാറകളും മണ്ണും നീക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയതു മനോരമ വാർത്തയാക്കിയിരുന്നു. വാർത്ത പ്രസിദ്ധീകരിച്ച ദിവസം നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ ഇക്കാര്യം ചർച്ചയായി.
തുടർന്ന് എംഎൽഎ, സബ് കലക്ടർ എന്നിവരുടെ നിർദേശത്തെ തുടർന്നാണ് മണ്ണ് ഭാഗികമായി നീക്കിത്തുടങ്ങിയത്.
അപകട ഭീഷണിയുള്ളതിനാൽ ജിയോളജി വകുപ്പിൻ്റെ അനുമതിയോടെ മാത്രമേ മണ്ണും പാറകളും പൂർണമായി നീക്കാൻ കഴിയുകയുള്ളുവെന്ന് അധികൃതർ പറഞ്ഞു.കഴിഞ്ഞ ഓഗസ്റ്റ് 11നാണ് ഇരച്ചിൽ പാറയിലെ ഗവ എൽപി സ്കൂളിൻ്റെ മുകൾഭാഗത്തെ വനഭൂമി 100 മീറ്റർ നീളത്തിൽ വിണ്ടു കീറി ഒരു മലയുടെ പ്രധാന ഭാഗം ദേശീയ പാതയിലേക്ക് പതിച്ചത്.
പിന്നീടുണ്ടായ കനത്ത മഴയിൽ ഈ പാറയും മണ്ണും ദേശീയപാതയുടെ നടുവിലേക്ക് ഒഴുകിയെത്തി.ഇതോടെ ദേശീയപാതയുടെ സമീപം താമസിക്കുന്ന കുടുംബങ്ങൾ ഭീതിയിലായി. മഴ ശക്തമായാൽ ഇടിഞ്ഞു കിടക്കുന്ന പാറകളും മണ്ണും വീടുകളുടെ മുകളിലേക്ക് പതിക്കുമെന്ന ഭീതിയിലാണ് കുടുംബങ്ങൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]