സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനം തടയാൻ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. ലഹരിയുടെ സ്വാധീനം യുവതലമുറയെ വഴിതെറ്റിക്കുന്നതായും ഇത് സാമൂഹിക വിപത്തായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനസംഖ്യാ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 60 ശതമാനം പേരും യുവാക്കളാണെന്ന് വി ഡി സതീശൻ ഓർമ്മിപ്പിച്ചു. “ജനസംഖ്യയുടെ 60 ശതമാനം യുവാക്കളാണ്, ചെറുപ്പക്കാർ ഉള്ളപ്പോൾ ഒരു നാട് കുതിച്ചുയരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.” എന്ന് അദ്ദേഹം പരാമർശിച്ചു.
മുൻകാലങ്ങളിൽ കുടുംബ ആസൂത്രണത്തിന് പ്രാധാന്യം നൽകിയിരുന്ന സ്ഥാനത്ത്, ഇന്ന് ഹീമോഗ്രാഫിക് ഡിവിഡന്റ് എന്ന ആശയമാണ് ചർച്ചയാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലഹരി ഉപയോഗം യുവാക്കളിൽ ഉണ്ടാക്കുന്ന മാനസികമായ മാറ്റങ്ങളും അതുമൂലമുണ്ടാകുന്ന അക്രമങ്ങളും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
“പത്തുമാസം നൊന്ത് പ്രസവിച്ച അമ്മയെ മകൻ കൊല്ലുന്നു. ജന്മം നൽകിയതിന്റെ പേരിലാണ് കൊന്നതെന്ന് പ്രതി പറയുന്നു.” എന്നും അദ്ദേഹം വ്യക്തമാക്കി.
യുവതലമുറയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ലഹരി മാഫിയയെ സംസ്ഥാനത്ത് നിന്നും പൂർണ്ണമായും തുടച്ചുനീക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ സർക്കാർ സംവിധാനങ്ങൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും പൊലീസ് യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഇതിനാവശ്യമായ പൂർണ്ണ പിന്തുണ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും, ലഹരി വിമുക്ത കേരളം കെട്ടിപ്പടുക്കാൻ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

