പത്തനംതിട്ട ∙ ഉച്ചകഴിഞ്ഞ് ശക്തമായ ഇടിമിന്നലിന്റെ അകമ്പടിയോടെ എത്തുന്ന വേനൽമഴ ശക്തി പ്രാപിച്ചതോടെ മിന്നലേൽക്കാതെ പ്രത്യേകം ശ്രദ്ധിക്കണം.
14 വരെ സംസ്ഥാനത്ത് മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40–50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് ഇടിമിന്നൽ അപകടങ്ങൾ ഉണ്ടാകുന്ന ജില്ലകളുടെ പട്ടികയിൽ മുൻപന്തിയിലാണ് പത്തനംതിട്ട. അതിനാൽ മാനത്തു മഴമേഘങ്ങൾ രൂപം കൊള്ളുമ്പോൾ തന്നെ ജാഗ്രത വേണം.
തുറസ്സായ സ്ഥലങ്ങളിലും ഉയരമുള്ള വൃക്ഷങ്ങളുടെ ചുവട്ടിലും നിൽക്കാൻ പാടില്ല. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കു മാറുക.
ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്.
കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
വാഹനങ്ങളുടെ ഉൾഭാഗം സുരക്ഷിതമാണ്.
മിന്നലുള്ള സമയത്ത് വാഹനത്തിനകത്തു തന്നെ തുടരുക.
കൈകാലുകൾ പുറത്തിടരുത്. വാഹനങ്ങളുടെ ഉള്ളിൽ ഇരിക്കുന്നത് സുരക്ഷിതമാണ്.
സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
തുറസ്സായ സ്ഥലത്തെങ്കിൽ പന്തുപോലെ ഉരുണ്ട് കിടക്കണം
അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽമുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക. ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാചാലകം സ്ഥാപിക്കാം.
വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
മിന്നലുള്ളപ്പോൾ ടെറസിലേക്ക് ഓടല്ലേ
പ്രഥമശുശ്രൂഷ നൽകാൻ മടിക്കരുത്
മിന്നലിന്റെ ആഘാതത്തിൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം.
അതിനാൽ മിന്നലേറ്റ ആളിനു പ്രഥമശുശ്രൂഷ നൽകുവാൻ മടിക്കരുത്. ആദ്യ 30 സെക്കൻഡ് പ്രധാനമാണ്.
കൃത്രിമശ്വാസവും മറ്റും നൽകി എത്രയും പെട്ടെന്നു വൈദ്യസഹായം ലഭ്യമാക്കണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

