കേരളത്തിലെ ആരോഗ്യരംഗത്തെ പ്രതിസന്ധികളെ ചൊല്ലി മന്ത്രി വീണാ ജോർജും കെ. മുരളീധരനും തമ്മിലുള്ള വാക്പോര് രൂക്ഷമാകുന്നു.
സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന പകർച്ചവ്യാധികളെ മുൻനിർത്തി സർക്കാരിനെയും ആരോഗ്യവകുപ്പിനെയും വിമർശിച്ചുകൊണ്ട് വീണാ ജോർജ് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി കെ. മുരളീധരൻ രംഗത്തെത്തിയിരുന്നു.
വിഷയത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ, ‘ജനം വീട്ടിലിരുത്തിയവരോട് ആര് മറുപടി പറയാൻ, പോയി പണി നോക്കട്ടെ’ എന്നായിരുന്നു കെ. മുരളീധരൻ നൽകിയ മറുപടി.
ഇതിന് പിന്നാലെയാണ് വീണാ ജോർജ് ശക്തമായ ഭാഷയിൽ മറുപടിയുമായി എത്തിയത്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ തോൽവികളുടെ റെക്കോർഡ് ഉടമയാണ് കെ.
മുരളീധരനെന്നും, അനേകം തിരഞ്ഞെടുപ്പ് പരാജയങ്ങൾ അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതാണെന്നും വീണാ ജോർജ് കുറ്റപ്പെടുത്തി. കഴിഞ്ഞ 30 ദിവസത്തിനിടെ പനി ബാധിച്ച് 87 പേർ കേരളത്തിൽ മരണപ്പെട്ട
സാഹചര്യത്തിലും ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന നിസംഗമായ നിലപാടിനെ വീണാ ജോർജ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു. ആരോഗ്യവകുപ്പിനെ ഫലപ്രദമായി ഏകോപിപ്പിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ മന്ത്രി തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
കൂടാതെ, എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പിനെതിരെയും അന്നത്തെ മന്ത്രിമാർക്കെതിരെയും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചവരിൽ മുൻപന്തിയിലായിരുന്നു നിലവിലെ ആരോഗ്യമന്ത്രിയെന്നും വീണാ ജോർജ് ആരോപിച്ചു. ഇത്തരം പ്രവർത്തനങ്ങളോടുള്ള മനോഭാവമാകാം ഇപ്പോഴത്തെ പ്രതികരണങ്ങൾക്ക് പിന്നിലെന്നും അവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

