കൂരാച്ചുണ്ട് ∙ കക്കയം ഡാം സൈറ്റ് റോഡരികിലെ കല്ലുകൾ നീക്കം ചെയ്യാത്തതു ഗതാഗത തടസ്സമുണ്ടാക്കുന്നതായി പരാതി. കക്കയം വാലി മുതൽ ഡാം ഗേറ്റ് വരെയുള്ള 4 കിലോമീറ്ററോളം ദൂരത്താണു പാതയോരത്തെ കല്ലും മണ്ണും അപകട
ഭീഷണി. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡിന്റെ ഈ മേഖലയിൽ വീതി കുറവുള്ളതും ഗതാഗതത്തിനു തടസ്സമാണ്.
വാഹനങ്ങൾ സൈഡ് നൽകുന്നതിനു സാധിക്കുന്നില്ല. കഴിഞ്ഞ ദിവസം മണിക്കൂറുകളോളം വാഹനങ്ങൾ കുരുക്കിലായി.
ഡാം റോഡിൽ 8ാം കിലോമീറ്ററിലെ ഇക്കോ ടൂറിസം സെന്ററിൽ നിന്നും ടിക്കറ്റ് വാങ്ങിയ ഒട്ടേറെ ടൂറിസ്റ്റുകൾ ഡാം സൈറ്റ് സന്ദർശിക്കാൻ കഴിയാതെ തിരിച്ചു പോയി.
ദിവസേന ഒട്ടേറെ ടൂറിസ്റ്റുകളും ജീവനക്കാരും യാത്ര ചെയ്യുന്ന റോഡിൽ ഗതാഗത തടസ്സം നേരിടുമ്പോൾ അടിയന്തര പ്രവൃത്തി നടത്താൻ പൊതുമരാമത്ത് നിർദേശം നൽകാത്തതാണ് ഈ ദുരവസ്ഥയ്ക്കു കാരണം. പാതയോരത്തെ കാട് വാഹനങ്ങൾക്കു പ്രശ്നമായപ്പോൾ വനം വകുപ്പ് അധികൃതരാണു വെട്ടി മാറ്റി വൃത്തിയാക്കിയത്. ഡാം സൈറ്റ് റോഡരിക് പലയിടങ്ങളിലും ഇടിഞ്ഞതും നവീകരിക്കാനുണ്ട്.
പാതയോരത്തെ കല്ലും മണ്ണും നീക്കി ഐറിഷ് ഡ്രെയിൻ നിർമിക്കാൻ ഫണ്ട് അനുവദിക്കണമെന്നാണ് ആവശ്യമുയരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]