ചെന്നൈ: ദ്രാവിഡ രാഷ്ട്രീയ കക്ഷികളെ പിന്തള്ളി അധികാരത്തിലേറിയ സി ജോസഫ് വിജയ് നേതൃത്വം നൽകുന്ന തമിഴ്നാട് സർക്കാർ ഇന്ന് ഭരണത്തിന്റെ നൂറാം ദിവസത്തിലേക്ക് കടന്നു. ജനക്ഷേമ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കിവരികയാണെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ, മുൻ ഡിഎംകെ സർക്കാരിന്റെ പദ്ധതികളുടെ പേരുമാറ്റം മാത്രമാണ് നടക്കുന്നതെന്ന കടുത്ത വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി.
ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ നിരന്തരമായ രാഷ്ട്രീയ പോരാട്ടങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്. മുഖ്യമന്ത്രിയായി സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ട് ഇന്നേക്ക് നൂറു ദിവസങ്ങൾ പൂർത്തിയാകുന്നു.
ഈ കാലയളവിനുള്ളിൽ സംസ്ഥാനത്താകെ 717 ടാസ്മാക് കടകൾ പൂട്ടാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ‘സിങ്കപ്പെൺ സേന’ രൂപീകരിച്ചിട്ടുണ്ടെന്നും, ലഹരിമുക്ത തമിഴ്നാട് ലക്ഷ്യമിട്ടുള്ള കർശന നടപടികൾ സ്വീകരിച്ചുവരികയാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

