തിരുവനന്തപുരം ∙ രാജ്യാന്തര വിമാനത്താവളത്തിലെ അഗ്നിരക്ഷാ സേനയ്ക്കു കരുത്തേകാൻ കൂടുതൽ ‘പാന്തറു’കൾ എത്തി. റോസൻബോവർ നിർമിത ആധുനിക ‘പാന്തർ സിഎഫ്ടി’ ക്രാഷ് ഫയർ ടെൻഡറുകൾ മൂന്നെണ്ണം കൂടി ഉൾപ്പെടുത്തിയതോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ എയർക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർഫൈറ്റിങ് (എആർഎഫ്എഫ്) വിഭാഗം കൂടുതൽ ശക്തമായി.
700 എച്ച്പി എൻജിൻ കരുത്തേകുന്ന ഓരോ വാഹനത്തിനും 30 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗം കൈവരിക്കാനാകും. ഇത് അടിയന്തര സാഹചര്യങ്ങളിൽ അതിവേഗത്തിൽ രക്ഷാപ്രവർത്തനം സാധ്യമാക്കും.
ഓരോ ടെൻഡറിലും 12500 ലീറ്റർ വെള്ളം, 1500 ലീറ്റർ ഫോം, 250 കിലോഗ്രാം ഡ്രൈ കെമിക്കൽ പൗഡർ എന്നിവ സംഭരിക്കാം.
ഇത് വിമാനത്താവളത്തിലെ അഗ്നിരക്ഷാ സേനയുടെ പ്രവർത്തനക്ഷമത ഗണ്യമായി വർധിപ്പിക്കും. എഎഎച്ച്എൽ സിഇഒ (എയ്റോ) അംബർ ദുബെ, തിരുവനന്തപുരം വിമാനത്താവളം ചീഫ് എയർപോർട്ട് ഓഫിസർ രാഹുൽ ഭട്കോട്ടി എന്നിവർ ചേർന്നാണ് പുതിയ ഫയർ ടെൻഡറുകൾ കമ്മിഷൻ ചെയ്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

