
സ്വന്തം ലേഖകൻ
രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ‘ജയിലര്‍’ ആഗോളതലത്തില്‍ വമ്പൻ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്.
ചിത്രത്തിലെ മുത്തുവേല്‍ പാണ്ഡ്യൻ, മാത്യൂ, നരസിംഹ വര്‍മ എന്നീ കഥാപാത്രങ്ങള്‍ വൻ വിജയം നേടിയിരുന്നു. ചിത്രത്തിലെ വില്ലനായെത്തിയ വിനായകനും നിരവധി പ്രശംസകള്‍ ലഭിക്കുന്നുണ്ട്.
അതേസമയം, ‘‘വില്ലൻ കഥാപാത്രമായി മമ്മൂട്ടി സാറിനെ തന്നെയാണ് മനസ്സിൽ കണ്ടത്. രജനി സർ തന്നെ സെറ്റിൽവച്ച് ഇക്കാര്യം എന്നോടു പറഞ്ഞിരുന്നു. മമ്മൂട്ടി സർ ചെയ്താൽ നന്നായിരിക്കുമെന്ന് നെൽസണും പറഞ്ഞ ഉടനെ മമ്മൂട്ടി സാറിനോട് ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ അതിനു ശേഷം കുറേ ആലോചിച്ചു.
അവർ മലയാളത്തിൽ എത്രയോ വലിയ നടനാണ്. അവരെ ഇവിടെ കൊണ്ടുവന്ന് ഇങ്ങനെയൊരു വേഷം ചെയ്യിക്കുന്നതിൽ തനിക്കു തന്നെ വിഷമമുണ്ടെന്ന് രജനി സർ എന്നോടു പറഞ്ഞു.അദ്ദേഹത്തെപ്പോലൊരാൾക്ക് ഇങ്ങനെയൊരു നെഗറ്റിവ് റോൾ ചേരില്ലെന്ന് തനിക്ക് തോന്നിയെന്നും അതിനു ശേഷം മമ്മൂട്ടി സാറിനെ വിളിച്ച്, ഇത് വേണ്ട നമുക്കൊരുമിച്ച് മറ്റൊരു പടം ചെയ്യാമെന്ന് പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.
ഞാനും അതിനെ പിന്തുണച്ചു. സാറും മമ്മൂട്ടി സാറും വീണ്ടുമൊരു പടം ഒരുമിച്ച് ചെയ്യണമെന്നും ഇപ്പോഴെടുത്ത തീരുമാനം ഉചിതമാണെന്നും ഞാൻ പറഞ്ഞു.മമ്മൂട്ടി സാറിനെപ്പോലൊരാൾക്കു വേണ്ടി ചെയ്യുമ്പോൾ അദ്ദേഹത്തിന് യോജിച്ചൊരു വേഷമല്ല ഈ നെഗറ്റിവ് റോൾ എന്ന് രജനി സാറിനു തോന്നി.’’–വസന്ത് രവി പറഞ്ഞു.
സംവിധായകൻ നെൽസണും ഈ അടുത്ത് മമ്മൂട്ടിയെക്കുറിച്ച് അഭിമുഖത്തിൽ പരാമർശിച്ചിരുന്നു. വില്ലൻ കഥാപാത്രമായി മമ്മൂട്ടിയെ തന്നെ വേണം എന്നല്ല താൻ ചിന്തിച്ചതെന്നായിരുന്നു നെൽസൺ വെളിപ്പെടുത്തിയത്. ‘‘മമ്മൂട്ടി സര് തന്നെ വേണം എന്നല്ല, മറിച്ച് ഒരു വലിയ ആര്‍ട്ടിസ്റ്റിനെ തന്നെ കൊണ്ടുവരണമെന്ന് ഉണ്ടായിരുന്നു. പക്ഷേ അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇതുപോലെ ആകില്ലായിരുന്നു. വിനായകന്റെ റോളിൽ ഒരു പുതുമയുണ്ട്’’.–നെൽസന്റെ വാക്കുകൾ.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]