
ബിതർക്കാടിൽ കൊലയാളി ആന വീണ്ടുമെത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗൂഡല്ലൂർ ∙ ബിതർക്കാടിൽ കർഷകനായ ജോയിയുടെ മരണത്തിന് ഇടയാക്കിയ കാട്ടാന വീണ്ടും നാട്ടിലെത്തി. ആക്രമണം നടത്തിയ കാട്ടാനയെ തുരത്തുന്നതിനായി രണ്ട് താപ്പാനകളെ ബിതർക്കാട് എത്തിച്ചിട്ടുണ്ട്. താപ്പാനകളെ വെട്ടിച്ചാണ് രാത്രിയിൽ ഈ കാട്ടാന നാട്ടിലെത്തുന്നത്. കഴിഞ്ഞ ദിവസം ഈ കാട്ടാന പാട്ടവയലിൽ ഇറങ്ങിയിരുന്നു.
മുതുമല കടുവ സങ്കേതത്തിനോടു ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ കാട്ടാനയെ വനത്തിലേക്ക് തുരത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. മുതുമല കടുവ സങ്കേതത്തിനോടു ചേർന്ന് ജനവാസ മേഖലയുടെ സമീപത്തായി വനമുണ്ട്. ജൂൺ മുതൽ ഒാഗസ്റ്റ് മാസം കാട്ടാനകൾ ഈ ഭാഗത്ത് സ്ഥിരമായി എത്തുന്നുണ്ട്.
നാട്ടിൽ സ്ഥിരമായി താമസിക്കുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്തിയാലും വീണ്ടും ജനവാസ മേഖലയിൽ എത്തുകയാണ്. വനത്തിൽ നിന്നും വല്ലപ്പോഴും നാട്ടിലെത്തുന്ന കാട്ടാനകൾ പുലർച്ചെ തന്നെ വനത്തിലേക്ക് മടങ്ങിപ്പോകുന്നുണ്ട്.