
നെല്ലനാടും വാമനപുരത്തും ശുദ്ധജലക്ഷാമം രൂക്ഷം; വലഞ്ഞ് പ്രദേശവാസികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വെഞ്ഞാറമൂട് ∙ മഴക്കാലം എത്തിയിട്ടും പൈപ്പ് ലൈനിൽ ജലവിതരണം ഇല്ല. നെല്ലനാട്,വാമനപുരം പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിൽ ശുദ്ധജലം ലഭിക്കാതെ വലഞ്ഞ് പ്രദേശവാസികൾ. പമ്പ് ഹൗസുകളിൽ മതിയായ വോൾട്ടേജ് സ്ഥിരമായി ഇല്ലാത്തതാണ് പമ്പിങ് മുടങ്ങാൻ കാരണം എന്നാണ് ആക്ഷേപം.ഉയർന്ന പ്രദേശങ്ങളായ വണ്ടിപ്പുര, ആനപ്പാറ, കാടിക്കുഴി, പരമേശ്വരം, കൃഷ്ണപുരം, മേലേകുറ്റിമൂട്, കാന്തലക്കോണം, വെളുത്തപാറ തുടങ്ങിയ പ്രദേശങ്ങളും വാമനപുരം പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലുമാണ് ജലവിതരണം മുടങ്ങുന്നത്.
ഈ മേഖലകൾ പാറക്കെട്ടുകൾ നിറഞ്ഞതും കിണർ നിർമിക്കാൻ കഴിയാത്ത സ്ഥലങ്ങളുമാണ്. പ്രദേശത്തെ ആയിരത്തോളം കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നതിനു വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്തിക്കുന്നതിന് ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. രാത്രിയിൽ പൂർണമായി വെള്ളം പമ്പ് ചെയ്ത് ടാങ്കുകളിൽ എത്തിക്കും. പകലാണ് ജലവിതരണം. രാവിലെ മുതൽ പമ്പിങ് കൂടി നടന്നാലേ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്തിക്കാൻ കഴിയൂ. പകൽ സമയത്ത് മതിയായ വോൾട്ടേജ് ലഭിക്കാത്തത് പമ്പിങ്ങിനെ ബാധിക്കുന്നു. പ
കൽ സമയം പമ്പിങ് നടന്നില്ലെങ്കിൽ ടാങ്കുകളിൽ ശേഖരിച്ചിരിക്കുന്ന വെള്ളം ഉയർന്ന പ്രദേശങ്ങളിൽ എത്തില്ലെന്ന് അധികൃതർ പറയുന്നു. പമ്പ് ഹൗസുകൾ സ്ഥാപിച്ചിരിക്കുന്ന മേഖലയിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വിവിധ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് നിവേദനങ്ങൾ നൽകിയിട്ടും നടപടിയെടുക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.
നെല്ലനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം പരാതി നൽകിയതിനെത്തുടർന്ന് രണ്ടു മാസത്തോളം വൈദ്യുതി ക്ഷാമം ഉണ്ടായില്ല. പിന്നീട് വീണ്ടും വോൾട്ടേജ് ഇല്ലാത്ത അവസ്ഥയിലേക്ക് മാറി. ജലവിതരണം തടസ്സപ്പെടുമ്പോൾ ഉപഭോക്താക്കൾ വാട്ടർ അതോറിറ്റിയെയാണു പരാതിയുമായി സമീപിക്കുന്നത്. അതേസമയം പരാതിയുമായി കെഎസ്ഇബിയെ സമീപിക്കുന്നുമില്ല. ഇതുകാരണം സമയബന്ധിതമായി വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് കെഎസ്ഇബിയും തയാറാകുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. നെല്ലനാട് പഞ്ചായത്തിലെ കുറ്ററ പമ്പ് ഹൗസിൽ വോൾട്ടേജ് ക്ഷാമം സംബന്ധിച്ചുള്ള പരാതി ഉണ്ടെന്നും ഇത് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു.