
പ്ലാസ്റ്റിക്കിന് വിലക്ക് ഏർപ്പെടുത്തിയത് അതിരപ്പിള്ളിയിൽ അറിഞ്ഞിട്ടേയില്ല !
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതിരപ്പിള്ളി ∙ പ്ലാസ്റ്റിക്കിനു വിലക്കേർപ്പെടുത്തിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ അതിരപ്പിള്ളി – ചാലക്കുടി സെക്ടറും ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം ഈ മേഖല ഇതുവരെ അറിഞ്ഞിട്ടില്ല! ചാലക്കുടിയിൽ നിന്ന് അതിരപ്പിള്ളിയിലേക്കുള്ള റോഡിൽ പലയിടത്തും പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനു ഇരുമ്പുകൂടുകളടക്കം ഒരുക്കിയിട്ടുണ്ടെങ്കിലും കുപ്പികൾ റോഡരികിൽ വലിച്ചെറിയുന്നതിനു കുറവില്ല.അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു സമീപം പാർക്കിങ് ഏരിയയിൽ പലയിടത്തായി പ്ലാസ്റ്റിക് കുപ്പികളും കൂടുകളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിഞ്ഞ നിലയിലാണ്. ഇതിനു സമീപം മാലിന്യക്കുട്ടകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിനുള്ളിൽ തള്ളാനുള്ള സാമൂഹികമര്യാദ പലപ്പോഴും ഉണ്ടാകുന്നില്ല.ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവിടങ്ങളിലും മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനു ഹൈക്കോടതി കഴിഞ്ഞ ദിവസം വിലക്കേർപ്പെടുത്തിയത്.
5 ലീറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ, 2 ലീറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് ശീതളപാനീയങ്ങൾ, പ്ലാസ്റ്റിക് സ്ട്രോ, പ്ലേറ്റ്, കപ്പ്, സ്പൂൺ, കത്തി എന്നിവയ്ക്കും ഫൂഡ് കണ്ടെയ്നറുകൾ, ബേക്കറി ബോക്സുകൾ എന്നിവയ്ക്കാണു വിലക്ക്.എന്നാൽ, ചാലക്കുടിയിൽ നിന്ന് അതിരപ്പിള്ളി മേഖലയിലേക്കുള്ള പാതയുടെ പല ഭാഗത്തായി പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിഞ്ഞ നിലയിൽ കിടക്കുന്നതു കാണാം. പ്ലാസ്റ്റിക് വലിച്ചെറിയരുത് എന്ന ബോർഡിനു ചുവട്ടിൽ പോലും പലയിടത്തായി കുപ്പികൾ ചിതറിക്കിടപ്പുണ്ട്.വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്തു വിശ്രമിക്കാൻ പറ്റുന്നയിടങ്ങളിലാണ് ഇത്തരം കുപ്പികളേറെയും. മിക്കയിടങ്ങളിലും പഞ്ചായത്തുകളുടെ നേതൃത്വത്തിൽ മാലിന്യക്കുട്ടകൾ സ്ഥാപിച്ചു പ്ലാസ്റ്റിക് കൃത്യമായി നീക്കുന്നുണ്ട്. എന്നാൽ, വിനോദ സഞ്ചാരികൾ വാഹനങ്ങളിൽ നിന്നും മറ്റുമായി വലിച്ചെറിയുന്ന കുപ്പികൾ പ്ലാന്റേഷൻ, വനമേഖലകളിൽ പോലും വ്യാപകമായി കാണാം.