
വാൽപാറയിൽ വിനോദസഞ്ചാരികളുടെ തിരക്ക്; ഹോട്ടലുകളിൽ ഇരിക്കാൻ പോലും ഇടമില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാൽപാറ ∙ വിനോദസഞ്ചാരികളുടെ ഒഴുക്കു വർധിച്ചതോടെ നഗരത്തിൽ വൻ തരിക്ക് അനുഭവപ്പെട്ടു. ബക്രീദ് ആഘോഷവേളയിൽ കേരളത്തിൽ നിന്നും കർണാടകയിൽ നിന്നുമായി ആയിരക്കണക്കിനു വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്തിയത്. ആളിയാറിലെ വനം വകുപ്പ് ചെക്പോസ്റ്റ് വഴിയും മലക്കപ്പാറ വഴിയും അയ്യായിരത്തിൽപരം വാഹനങ്ങൾ നഗരത്തിലെത്തി. ഇതോടെ നഗരത്തിൽ ഗതാഗതക്കുരുക്കുണ്ടായി.
വാഹനഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പൊലീസോ ലോക്കൽ പൊലീസോ ആവശ്യത്തിന് ഇല്ലാതിരുന്നതിനാൽ പ്രശ്നം കൂടുതൽ രൂക്ഷമായി. ചുട്ടുപൊള്ളുന്ന കാലാവസ്ഥ കൂടിയായപ്പോൾ ആഘോഷിക്കാനെത്തിയവർ ശരിക്കും വലഞ്ഞു. കുഴാങ്കൽ പുഴയിലിറങ്ങി ഉല്ലസിക്കാനാണ് സഞ്ചാരികളിൽ പലരും എത്തിയത്. എന്നാൽ ടൂറിസ്റ്റുകളിൽ പലരും വാഹനത്തിനകത്തു കുടുങ്ങിക്കിടന്നു. പ്രദേശത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും ഉല്ലസിക്കാനുമുള്ള സമയമാണ് ഇങ്ങനെ നഷ്ടമായത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 12 ടൺ കോഴിയിറച്ചിയാണ് വിറ്റഴിച്ചതെന്ന് നഗരത്തിലെ ഒരു വിൽപനക്കാരൻ പറഞ്ഞു. ഹോട്ടലുകളിൽ ആളുകൾക്ക് ഇരിക്കാൻ പോലും ഇടം കിട്ടാത്ത അവസ്ഥയായിരുന്നു. സഞ്ചാരികളുടെ എണ്ണം വർധിക്കുമ്പോഴും അതിനനുസൃതമായി സൗകര്യങ്ങൾ ഒരുക്കുന്നതിൽ നഗരസഭാ അധികൃതർ പരാജയപ്പെടുന്നതായാണ് വ്യാപാരികളുടെ പരാതി.