കോഴിക്കോട് : കണമലയിലെ കാട്ടുപോത്ത് വിഷയത്തില്‍ കെസിബിസിക്കെതിരെ വനംമന്ത്രി എ കെ ശശീന്ദ്രന്. കെസിബിസിയുടെ നിലപാട് പ്രകോപനപരമാണ്.
വെടിവെക്കാനുള്ള കളകട്റുടെ ഉത്തരവില്‍ തെറ്റില്ലെന്നും മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു.
പോത്തിനെ കൊല്ലണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് നാട്ടുകാര്‍. വനംവകുപ്പ് കാട്ടുപോത്തിനായി തെരച്ചില്‍ തുടരുകയാണ്.
കെസിബിസിയുടെ നിലപാട് പഴയ പാരമ്പര്യത്തിന് ചേര്‍ന്നതല്ല. ശാന്തിയും സമാധാനവും നടപ്പാക്കിയിരുന്ന പ്രസ്ഥാനം പാരമ്പര്യം കാക്കണം.
മരിച്ചു പോയവരെ വച്ച് വിലപേശുകയാണ് ചിലര്‍. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
വന്യ ജീവി ആക്രമണങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് സംശയമാണെന്ന് കഴിഞ്ഞ ദിവസം കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ക്ലിമ്മീസ് പ്രതികരിച്ചിരുന്നു. ‘ എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടപ്പോള്‍ കലക്ടര്‍ സ്വീകരിച്ച നടപടികളോട് വനം വകുപ്പിന് വിയോജിപ്പില്ല.
സാഹചര്യങ്ങള്‍ക്കനുസരിച്ച് നിയമപരമായി പ്രവര്‍ത്തിക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നത്. അരിക്കൊമ്പനെ മയക്കു വെടിവെച്ചതിനെ ചോദ്യം ചെയ്ത ഹര്‍ജികള്‍ കോടതിയിലേക്ക് പോയി.
കോടതിയുടെ ഉത്തരവിനെ വെല്ലുവിളിക്കാന്‍ വനം വകുപ്പിന് കഴിയില്ല. കാട്ടുപോത്ത് വിഷയത്തിലും ആരെങ്കിലും കോടതിയില്‍ പോയേക്കും.
കാട്ടുപോത്തിനെ മയക്കു വെടിവയ്ക്കുന്നത് ആരെങ്കിലും തടസപെടുത്തിയേക്കാം. മരിച്ചു പോയവരെ വച്ച് വിലപേശുന്ന ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു.
ചില സംഘടനകള്‍ നടത്തുന്ന ആ രീതി ശരിയല്ലെന്നും’ മന്ത്രി പറഞ്ഞു. The post കാട്ടുപോത്തിന്റെ ആക്രമണം: ചില സംഘടനകള്‍ നടത്തുന്ന ആ രീതി ശരിയല്ലെന്ന് മന്ത്രി എ.കെ.
ശശീന്ദ്രന് appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

