നാല് വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ലോക ഫുട്ബോൾ മാമാങ്കത്തിന് തിരശ്ശീല വീണു. നിലവിലെ ലോക ചാമ്പ്യൻമാരെ അട്ടിമറിച്ചുകൊണ്ട് **സ്പെയിൻ** വിശ്വകിരീടത്തിൽ മുത്തമിട്ടു.
ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, കിരീടപ്രതീക്ഷയുള്ള ടീമുകളുടെ പട്ടികയിൽ മുൻനിരയിലല്ലാതിരുന്ന സ്പെയിനിന്റെ ഈ നേട്ടം ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. സ്പെയിനിന്റെ ഈ ചരിത്ര വിജയത്തിൽ അഭിവാദ്യങ്ങളുമായി കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി.
**മുഖ്യമന്ത്രി വി.ഡി.സതീശൻ** സ്പെയിനിന്റെ വിജയത്തെ ‘കഷ്ടപ്പെട്ട് നേടിയെടുത്ത വിജയം’ എന്നാണ് വിശേഷിപ്പിച്ചത്. കായികരംഗത്തെ ഈ നേട്ടത്തിൽ അദ്ദേഹം സന്തോഷം പങ്കുവെച്ചു.
**ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല** ഫുട്ബോളിന്റെ സൗഹൃദ സന്ദേശം ഊന്നിപ്പറഞ്ഞു. അദ്ദേഹം കുറിച്ചതിങ്ങനെ: ‘ഫൈനലിൽ കളി പൂർണമായും നിയന്ത്രിച്ച് ലോക ചാംപ്യൻമാരായ സ്പെയിനിന് അഭിവാദ്യങ്ങൾ.
അവസാന മത്സരം വരെ പോരാട്ടവീര്യം തുടർന്ന അർജന്റീന, സ്നേഹത്തോടെ വിട. ജയത്തിനും തോൽവിക്കുമപ്പുറം ഫുട്ബോൾ പകർന്നു നൽകുന്നത് അനുപമമായ സഹോദര്യത്തിന്റെ, കൂട്ടായ്മയുടെ പാഠങ്ങളാണ്.
ഈ കായിക സംസ്കാരം മാനവ രാശിയുടെ പൊതു സ്വത്താണ്, ഫുട്ബോൾ എന്നും നമ്മുടെ സിരകളെ ഉണർത്തട്ടെ. ജീവിതമെന്ന ലഹരി വാഴട്ടെ…’ തന്റേതായ ശൈലിയിലായിരുന്നു **മന്ത്രി ഷിബു ബേബി ജോൺ** പ്രതികരിച്ചത്.
മെസ്സിക്കും റോഡ്രിഗോ ഹെർണാണ്ടസിനുമൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച അദ്ദേഹം, ‘നമ്മളിത് പണ്ടേ വേണ്ടാന്ന് വച്ചിട്ടാ… അല്ലപിന്നെ!’ എന്ന് കുറിച്ചു. കൂടാതെ, ‘എന്തായാലും മെസ്സിയെ കേരളത്തിലെത്തിച്ചിട്ടുണ്ട്’ എന്ന് തമാശ രൂപേണയും അദ്ദേഹം കൂട്ടിച്ചേർത്തു.
**എംപി ഷാഫി പറമ്പിൽ** സ്പെയിൻ ടീമിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് ആശംസകൾ നേർന്നു. ‘അവർ മാത്രം അർഹിച്ച വിഷയം.
അഭിനന്ദനങ്ങൾ സ്പെയിൻ’ എന്നാണ് അദ്ദേഹം കുറിച്ചത്. **പ്രതിപക്ഷ നേതാവ് പിണറായി വിജയൻ** സ്പെയിനിന്റെ വിജയത്തെ അഭിനന്ദിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായി: ‘രാജ്യങ്ങളുടെ അതിരുകൾക്കപ്പുറം കോടിക്കണക്കിന് മനുഷ്യരെ ഒരേ വികാരത്തിൽ ഒന്നിപ്പിക്കുന്ന അസാധാരണ ശക്തിയാണ് ഫുട്ബോൾ.
ലോകമെമ്പാടുമുള്ള ആരാധകർക്ക് ആവേശവും ആനന്ദവും അവിസ്മരണീയ നിമിഷങ്ങളും സമ്മാനിച്ച മറ്റൊരു ലോകകപ്പ് കൂടി ഇന്ന് സമാപിക്കുകയാണ്. ലോകകപ്പ് ഫുട്ബോളിൽ കിരീടം നേടിയ സ്പെയിൻ ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ടൂർണമെന്റിലുടനീളം മികവുറ്റ പ്രകടനവും ആകർഷകമായ ഫുട്ബോളും കാഴ്ചവച്ച് അർഹതയോടെ ലോകകപ്പ് കിരീടം സ്വന്തമാക്കിയ സ്പെയിൻ ലോക ഫുട്ബോളിൽ തങ്ങളുടെ മികവ് ഒരിക്കൽക്കൂടി അടയാളപ്പെടുത്തിയിരിക്കുകയാണ്. ഫൈനൽ വരെ പോരാട്ടവീര്യത്തോടെയും മികച്ച പ്രകടനത്തോടെയും മുന്നേറിയ അർജന്റീന ടീമിനും അഭിനന്ദനങ്ങൾ.
വിജയ-പരാജയങ്ങൾക്കപ്പുറം കായിക മികവും സൗഹൃദവും ഐക്യവും ഉയർത്തിപ്പിടിച്ച ഈ ലോകകപ്പ് ലോകമെമ്പാടുമുള്ള ആരാധകർക്ക് ഏറെക്കാലം ഓർത്തുവയ്ക്കാനാകുന്ന അനേകം നിമിഷങ്ങൾ സമ്മാനിച്ചു. സ്പോർട്സ്മാൻഷിപ്പിന്റെ മഹത്തായ സന്ദേശം ലോകമെമ്പാടും കൂടുതൽ ശക്തമായി പടരട്ടെയെന്ന് ആശംസിക്കുന്നു.’ **മുതിർന്ന സിപിഎം നേതാവ് കെ.കെ.ശൈലജ** സ്പെയിനിന്റെ ആധിപത്യത്തെ എടുത്തുപറഞ്ഞു.
എമിലിയാനോ മാർട്ടിനസിന്റെ പ്രകടനത്തെ പരാമർശിച്ചുകൊണ്ട് അവർ കുറിച്ചത് ഇപ്രകാരമാണ്: ‘ഫൈനലിൽ 106ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളിലൂടെ ലോക കിരീടം ചൂടി സ്പെയിൻ. 19 തവണയും സ്പെയിനിന്റെ ബുള്ളറ്റ് കണക്കെയുള്ള ഷോട്ടുകൾക്ക് മുന്നിൽ വൻമതിൽ തീർത്ത എമിലിയാനോ മാർട്ടിനസിന് ഇരുപതാം തവണ പിഴച്ചു.
മികച്ച പാസുകൾ, മികച്ച ഗോൾ പൊസിഷൻ, സമ്പൂർണ ആധിപത്യത്തോടെ കളിച്ച മത്സരത്തിൽ സ്പെയ്നിന് അർഹിച്ച വിജയം. രണ്ടാം തവണ ഫുട്ബോൾ ലോകകിരീടം ചൂടിയ സ്പെയിൻ ടീമിന് അഭിനന്ദനങ്ങൾ.’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

