ശ്രീലങ്കയിൽ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് യാത്ര തിരിക്കുകയായിരുന്ന ശ്രീലങ്കൻ എയർലൈൻസ് വിമാനം യാത്രാമധ്യേ മിന്നലേറ്റതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. വെള്ളിയാഴ്ച നടന്ന ഈ സംഭവത്തിൽ 207 യാത്രക്കാരും 16 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
പ്രാദേശിക മാധ്യമമായ ‘ഡെയ്ലി മിറർ’ റിപ്പോർട്ട് ചെയ്തതനുസരിച്ച്, വിമാനത്തിന് മിന്നലേറ്റ ഉടൻ തന്നെ വലിയൊരു ശബ്ദം കേൾക്കുകയായിരുന്നു. തുടർന്ന് വിമാനത്തിന്റെ ഒരു എൻജിനിൽനിന്ന് തീപ്പൊരികൾ ഉയർന്നു.
വിമാനം പറന്നുയരുന്നതിനിടയിലും പിന്നീട് വിമാനത്താവളത്തിൽ തിരിച്ചിറങ്ങുന്നതിനിടയിലും ഇത്തരം തീപ്പൊരികൾ ഉണ്ടാകുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.
സംഭവം നടന്നയുടൻ തന്നെ വിമാന ജീവനക്കാർ അടിയന്തര നടപടികളിലൂടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. വിമാനത്തിന് മിന്നലേറ്റതായും എൻജിന് ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചതായും പൈലറ്റുമാർ പിന്നീട് യാത്രക്കാരെ അറിയിക്കുകയുണ്ടായി.
മുൻകരുതൽ നടപടിയുടെ ഭാഗമായി സിഡ്നിയിലേക്കുള്ള യാത്ര ഉപേക്ഷിക്കുകയും വിമാനം കൊളംബോയിലേക്ക് തിരിച്ചുവിടുകയുമായിരുന്നു. തുടർന്ന് വിമാനം സുരക്ഷിതമായി നിലത്തിറക്കി.
സാങ്കേതിക കാരണങ്ങളാൽ വിമാനം തിരിച്ചിറക്കിയ വിവരം ഏജൻസിയായ എഎൻഐയും സ്ഥിരീകരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

