സംസ്ഥാനത്ത് നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കെ, കോഴിക്കോട് മെഡിക്കൽ കോളേജിൽ ജീവൻരക്ഷാ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത് അതീവ ഗൗരവകരമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രസ്താവിച്ചു.
നിപ ബാധിച്ച് വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കായി അത്യാവശ്യ മരുന്നുകൾ പോലും ആശുപത്രിയിൽ ലഭ്യമല്ലാത്ത സാഹചര്യത്തെ അദ്ദേഹം വിമർശിച്ചു. മരുന്നുകൾക്ക് ക്ഷാമമില്ലെന്നും അടിയന്തരമായി എത്തിക്കുമെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ വ്യക്തമാക്കിയിരുന്നെങ്കിലും, ആശുപത്രി അധികൃതരിൽ നിന്നും ഇതിന് വിരുദ്ധമായ വിവരങ്ങളാണ് ലഭിക്കുന്നത്.
മരുന്ന് എപ്പോൾ ലഭ്യമാകുമെന്ന് വ്യക്തമായ ഉറപ്പ് നൽകാൻ അധികൃതർക്ക് സാധിക്കുന്നില്ലെന്നും, ഇത്തരം അലംഭാവം ആരോഗ്യമേഖലയിൽ വലിയ ഭീഷണിയാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ വിഷയത്തിൽ ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കോഴിക്കോട് ജില്ലയിൽ പുതിയതായി നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ അറിയിച്ചു. ക്വാറന്റൈനിലുള്ള മൂന്നു പേരെ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവരുടെ സ്രവങ്ങൾ പരിശോധനയ്ക്കായി അയക്കുകയും ചെയ്തിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് മെഡിക്കൽ ബോർഡിന്റെ തീരുമാനപ്രകാരം ഐഎംസിആർ മാനദണ്ഡങ്ങൾ പാലിച്ച് മോണോ ക്ലോണൽ ആന്റിബോഡിയുടെ ആദ്യ ഡോസ് നൽകി. നിലവിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ എണ്ണം 87 ആയി ഉയർന്നു.
ഇതിൽ ഹൈയസ്റ്റ് റിസ്ക് വിഭാഗത്തിൽ നാല് പേരും, ഹൈ റിസ്ക് വിഭാഗത്തിൽ 16 പേരും, ലോ റിസ്ക് വിഭാഗത്തിൽ 67 പേരുമാണുള്ളത്. ഇവർക്കെല്ലാം കൺട്രോൾ റൂമിൽ നിന്നും ദിവസവും രണ്ട് നേരം ആരോഗ്യപ്രവർത്തകർ വിളിച്ച് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനിൽ നടത്തിയ സർവേയിൽ 286 വീടുകൾ സന്ദർശിച്ചു. ഇതിൽ പനിയുള്ള 12 പേരെ കണ്ടെത്തിയെങ്കിലും, അവരിൽ ആർക്കും നിപയുമായി ബന്ധപ്പെട്ട
രോഗലക്ഷണങ്ങൾ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

