ഫിഫ ലോകകപ്പില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്കെതിരായ മത്സരത്തില്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയ ഇംഗ്ലണ്ട് നായകന് ഹാരി കെയ്ന്‍ ചരിത്രനേട്ടത്തിലേക്ക്.
ഈ വിജയത്തോടെ ഇംഗ്ലണ്ട് ടൂര്‍ണമെന്റിന്റെ അവസാന പതിനാറിലേക്ക് പ്രവേശിച്ചു. ഇതിഹാസ താരം പെലെയുടെ ലോകകപ്പ് ഗോള്‍ റെക്കോര്‍ഡാണ് കെയ്ന്‍ മറികടന്നത്.
ലോകകപ്പ് ചരിത്രത്തില്‍ 12 ഗോളുകള്‍ നേടിയിരുന്ന പെലെയുടെ റെക്കോര്‍ഡിനെ 13 ഗോളുകളോടെയാണ് കെയ്ന്‍ പിന്തള്ളിയത്. കൂടാതെ, 117 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 84 ഗോളുകള്‍ എന്ന നേട്ടവും ഇംഗ്ലീഷ് നായകന് സ്വന്തമാക്കി.
ലോകകപ്പ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ (15) സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടംപിടിച്ച ഇംഗ്ലീഷ് താരമെന്ന റെക്കോര്‍ഡും ഇതോടെ കെയ്നിന്റെ പേരിലായി. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ ബ്രയാന്‍ സിപെംഗയിലൂടെ കോംഗോ ലീഡ് നേടിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി.
എന്നാല്‍ 75-ാം മിനിറ്റില്‍ സമനില ഗോള്‍ കണ്ടെത്തിയ കെയ്ന്‍, 86-ാം മിനിറ്റില്‍ വിജയഗോളും നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു. കോംഗോ ഗോള്‍കീപ്പര്‍ ലയണല്‍ എംപാസി എന്‍സൗവിന്റെ മികച്ച പ്രതിരോധം ഇംഗ്ലണ്ടിനെ ഏറെ നേരം തടഞ്ഞുനിര്‍ത്തിയെങ്കിലും കെയ്നിന്റെ മികവിന് മുന്നില്‍ കോംഗോ കീഴടങ്ങുകയായിരുന്നു.
മത്സരശേഷം കോംഗോ പരിശീലകന് സെബാസ്റ്റ്യന്‍ ഡെസബ്രെ കെയ്നിനെ പ്രശംസിച്ചു. “ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍ക്ക് മാത്രമേ ഇംഗ്ലണ്ടിനെ ആ ഘട്ടത്തില്‍ രക്ഷിക്കാന്‍ കഴിയൂ.
ഞങ്ങള്‍ അവരെ മൂലയില്‍ തളച്ചിരുന്നു, പക്ഷേ ഇത്തരം വലിയ ടീമുകള്‍ എപ്പോഴും തിരിച്ചുവരും.” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിജയത്തിന് ശേഷം ടീമംഗങ്ങളോട് സംസാരിച്ച കെയ്ന്‍, ഈ നിമിഷങ്ങളെ ആസ്വദിക്കാന്‍ ആഹ്വാനം ചെയ്തു.
“ഇതൊരു വലിയ മത്സരമായിരുന്നു. കഠിനമായ മത്സരങ്ങള്‍ ജയിക്കുമ്പോള്‍ ആഘോഷിക്കാന്‍ മറക്കരുത്.
ഞങ്ങള്‍ ഇപ്പോഴും ലോകകപ്പിലാണ്, ഓരോ നിമിഷവും ഓരോ ചെറിയ മാര്‍ജിനും വേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നത്.” എന്ന് കെയ്ന്‍ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

