
വാളയാർ ∙ അതിർത്തിയിൽ എക്സൈസിന്റെ വാഹന പരിശോധനയ്ക്കിടെ 130 ഗ്രാം മെത്താംഫെറ്റമിൻ പിടികൂടിയ കേസിൽ 2 പ്രതികൾക്ക് എൻഡിപിഎസ് ആക്ടിന്റെ 2 വകുപ്പുകളിലായി 20 വർഷം വീതം കഠിന തടവും 2 ലക്ഷം രൂപ വീതം പിഴയും ശിക്ഷ. പിഴത്തുക അടയ്ക്കാത്തപക്ഷം 2 വർഷം വീതം അധികതടവ് അനുഭവിക്കണം.
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.തൃശൂർ ചാവക്കാട് സ്വദേശികളായ വടക്കേക്കാട് ചൂൽപ്പുറത്ത് കൃഷ്ണപ്രസാദ് (25), വയലത്തൂർ നെരിയംപള്ളി ഉമ്മർ ഹാരിസ് (31) എന്നിവർക്കാണ് സെക്കൻഡ് അഡീഷനൽ ജഡ്ജി ഡി.സുധീർ ഡേവിഡ് ശിക്ഷ വിധിച്ചത്. 2023ൽ മാർച്ചിലാണു സംഭവം.
അന്നത്തെ വാളയാർ എക്സൈസ് ചെക്പോസ്റ്റ് ഇൻസ്പെക്ടർ എം.സുരേഷിന്റെ നേതൃത്വത്തിലുള്ള വാഹന പരിശോധനയ്ക്കിടെയാണു സ്വകാര്യ ബസ് യാത്രക്കാരായ പ്രതികളിൽ നിന്നു മെത്താംഫെറ്റമിൻ പിടികൂടിയത്.പാലക്കാട് എക്സൈസ് സ്ക്വാഡ് സിഐ എം.സുരേഷാണ് കേസിന്റെ അന്തിമ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്.
പ്രോസിക്യൂഷനുവേണ്ടി എൻഡിപിഎസ് സ്പെഷൽ പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു ഹാജരായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]