
ബത്തേരി ∙ വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാരക രാസലഹരിയായ മെത്താംഫെറ്റമിനുമായി യുവാവ് പിടിയിൽ. കണ്ണൂർ പയ്യന്നൂർ സ്വദേശി നിധിൻ പി.
മോനച്ചനാണ് 195.414 ഗ്രാം മെത്താംഫെറ്റമിനുമായി എക്സൈസ് പിടിയിലായത്. പിടിച്ചെടുത്ത ലഹരിമരുന്നിന് രാജ്യാന്തര വിപണിയിൽ 10 ലക്ഷം രൂപയോളം വിലവരും.
ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി വയനാട് അതിർത്തിപ്രദേശമായ പൊൻകുഴിയിൽ നടത്തിയ വാഹന പരിശോധനയിലാണ് ഗുണ്ടൽപേട്ടിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരനായ നിധിനെ പിടികൂടിയത്.
ബെംഗളൂരുവിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് വ്യക്തമാക്കി. കെ.ജെ.സന്തോഷിന്റെ നേതൃത്വത്തിലുള്ള സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഓഫിസിലെ സംഘമാണ് പ്രതിയെ പിടികൂടിയത്.
എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ വി.കെ.മണികണ്ഠൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, സി.വി.ഹരിദാസ്, പ്രിവന്റീവ് ഓഫിസർമാരായ പി.കൃഷ്ണൻകുട്ടി, എ.എസ്.അനീഷ്, പി.ആർ.വിനോദ്, കെ.വി.പ്രകാശൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എം.ടി.അമൽ തോമസ്, വി.ബി.നിഷാദ്, ഡ്രൈവർ കെ.പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി അതിർത്തി പ്രദേശങ്ങളിൽ കർശന പരിശോധനയും നിരീക്ഷണവും നടത്തുമെന്നും ലഹരി മാഫിയയ് ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വയനാട് ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ എ.ജെ.ഷാജി അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]