
കുറവിലങ്ങാട് ∙ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി ടൗൺ. മഴക്കാലം ആരംഭിച്ചതോടെ രാവിലെയും വൈകിട്ടും വൻതിരക്കാണ് അനുഭവപ്പെടുന്നത്.
തിരക്ക് നിയന്ത്രിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.അശാസ്ത്രീയമായ ബസ് സ്റ്റോപ്പുകളും വഴിയോരത്തെ അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കിനു കാരണമാകുന്നു.
കോഴാ മുതൽ പകലോമറ്റം വരെ ടൗണിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം ഗതാഗത തടസ്സം രൂക്ഷമാണ്. പാർക്കിങ് തോന്നുംപടി ആയിട്ടും പൊലീസ് പരിശോധന നടത്തുന്നില്ല.
നടപ്പാതകളിൽ വാഹനം പാർക്ക് ചെയ്താലും നടപടിയില്ല. വഴിയോരക്കച്ചവടം നിയന്ത്രിക്കാനും സാധിക്കുന്നില്ല.
നോക്കുകുത്തിയായി കാത്തിരിപ്പുകേന്ദ്രങ്ങൾ
പുതുവേലി മുതൽ പട്ടിത്താനം വരെയുള്ള സ്ഥലങ്ങളിൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ യാത്രക്കാർക്കു പ്രയോജനപ്പെടുന്നില്ല.
സ്റ്റോപ്പുകളുടെ പുനർനിർണയം നടക്കാത്തതിനാൽ പലയിടത്തും കാത്തിരിപ്പുകേന്ദ്രങ്ങൾ നോക്കുകുത്തികളാണ്.കുറവിലങ്ങാട് ടൗണിൽ സ്റ്റോപ്പുകൾ ശാസ്ത്രീയമായി പുനഃക്രമീകരിച്ചിട്ടില്ല.പഞ്ചായത്ത് ബസ് സ്റ്റാൻഡിനു മുന്നിൽ കോട്ടയം ഭാഗത്തേക്കുള്ള ബസുകളുടെ സ്റ്റോപ്പിൽ കാത്തിരിപ്പുകേന്ദ്രം ഇല്ല. സെൻട്രൽ ജംക്ഷനും പഞ്ചായത്ത് ബസ് സ്റ്റാൻഡിനും ഇടയിൽ ക്രമീകരിച്ചിരിക്കുന്ന ബസ് സ്റ്റോപ്പിനു സമീപത്ത് അനധികൃത പാർക്കിങ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ട്.മഴയും വെയിലുമേറ്റാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്.
സെൻട്രൽ ജംക്ഷനിൽ കോട്ടയം ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്ന സ്ഥലം, വൈക്കം റോഡിലെ സ്റ്റോപ് എന്നിവിടങ്ങളിലും അസൗകര്യങ്ങൾ മാത്രം.കോഴാ ഭാഗത്തു പാലാ റോഡ് ആരംഭിക്കുന്ന സ്ഥലത്തും കാത്തിരിപ്പുകേന്ദ്രം ഇല്ല.ടൗണിലെ പ്രധാന ജംക്ഷനുകളിൽ പൊലീസ്, ഹോം ഗാർഡ് സേവനം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]