
‘ഉന്നതനിലവാരത്തിലെ’ റോഡിൽ പേടിയുടെ നിലവാരം കൂട്ടി കുഴി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കല്ലൂപ്പാറ ∙ ഉന്നത നിലവാരത്തിൽ മെച്ചപ്പെടുത്തിയ പുതുശേരി–പുറമറ്റം–കുമ്പനാട് റോഡിലൂടെയുള്ള വാഹനയാത്ര അപകടഭീതിയിലെന്നു പരാതി. വട്ടക്കോട്ടാൽ കവലയ്ക്കു സമീപം വെള്ളക്കെട്ടും പുറമറ്റം പാറയിൽപടിയ്ക്കടുത്ത് റോഡിൽ രൂപപ്പെട്ട കുഴികളും അപകടക്കെണികളാണ്. ടാറിങ്ങിനോടു ചേർന്നു നിൽക്കുന്ന വൈദ്യുതിത്തൂണുകളും ഭീഷണിയാണ്. 2 വർഷം മുൻപു ബിഎം ബിസി നിലവാരത്തിൽ ടാറിങ് നടത്തിയെങ്കിലും വട്ടക്കോട്ടാൽ കവലയ്ക്കു സമീപത്തെ വെള്ളക്കെട്ടിനു പരിഹാരമായി ഓട നിർമിച്ചിരുന്നില്ല. ഇതും ഇവിടെ പ്രശ്നകാരണമാണ്. മഴക്കാലത്തു റോഡിലൂടെയാണു വെള്ളമൊഴുക്ക്. വശങ്ങളിൽ വളർന്നുനിൽക്കുന്ന കാടും ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നു.
7 കോടിയോളം രൂപ ചെലവഴിച്ച് നിർമിച്ച 6.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ ടാറിങ്ങിനോടു ചേർന്നുനിൽക്കുന്ന വൈദ്യുതിത്തൂണുകളും അപകടഭീതി സൃഷ്ടിക്കുന്നു. പുറമറ്റം വില്ലേജ് ഓഫിസിനു സമീപത്തുള്ള തൂണിൽ വാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാധ്യതയേറെയാണ്. റോഡിന്റെ വീതിക്കുറവും പ്രശ്നം സങ്കീർണമാക്കുന്നു.ഉയർന്ന വൈദ്യുതി പ്രവഹിക്കുന്ന കമ്പികൾ ഘടിപ്പിച്ചിരിക്കുന്ന തൂണുകളാണ് ഏറെയും.പുറമറ്റം പാറയിൽപടിയ്ക്കടുത്തു പൈപ്പ് പൊട്ടി ടാറിങ്ങിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അടുത്തടുത്തായി 3 കുഴികളാണു രൂപപ്പെട്ടത്. മഴവെള്ളം കുഴികളിൽ കെട്ടിക്കിടന്നു വ്യാപ്തി വർധിക്കാം.