
ഈ കുഴികൾക്കിടയിൽ വഴി കണ്ടുപിടിക്കാമോ? പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെടെ കുളമായി റോഡുകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തകർന്നു കിടക്കുന്ന റോഡിലെ കുഴിയെണ്ണാൻ പൊലീസിനെ ചുമതലപ്പെടുത്തിയും അടിയന്തരമായി കുഴി അടയ്ക്കുമെന്ന് മന്ത്രി ഉൾപ്പെടെയുള്ളവർ പ്രഖ്യാപനങ്ങൾ നടത്തിയും ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടെങ്കിലും നടുവൊടിയാതെ യാത്ര ചെയ്യാനുള്ള മോഹം ബാക്കി. കൊയിലാണ്ടി, വടകര മേഖലയിൽ യാത്ര ചെയ്യാൻ സാധിക്കാത്ത രീതിയിൽ റോഡുകൾ തകർന്നതോടെ ബസുകൾ കഴിഞ്ഞ ദിവസം പണി മുടക്കിയിരുന്നു. ഇതു സാധാരണക്കാരന്റെ യാത്രാദുരിതം ഇരട്ടിപ്പിച്ചതല്ലാതെ അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ പ്രയോജനപ്പെട്ടിട്ടില്ലെന്നാണ് മനോരമ സംഘം കഴിഞ്ഞ ദിവസം നടത്തിയ യാത്രയിൽ കണ്ടത്… ആ ചിത്രക്കാഴ്ചകളിലൂടെ…
കോഴിക്കോട്∙ പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെടെ റോഡുകൾ കുളമായി കിടക്കുന്നു. കനത്ത മഴയെ പഴിക്കാമെങ്കിലും കൃത്യമായ അറ്റകുറ്റപ്പണി നടത്താത്തതാണ് പലയിടത്തും പ്രശ്നം. നല്ല രീതിയിൽ പണിത റോഡുകൾ, ജൽ ജീവൻ മിഷൻ പണികളുടെ ഭാഗമായി ഒരു വശത്തു കൂടി കുഴിച്ചു മറിക്കുമ്പോൾ വടകരയിലെ പ്രശ്നം ദേശീയപാത നിർമാണമാണ്. ഭാവിയിൽ വരാൻ പോകുന്നത് ആറുവരി പാതയാണെങ്കിലും ആ ‘ശാന്തസുന്ദര വഴികളി’ൽ എത്താൻ ഒരുപാട് കുഴികൾ താണ്ടേണ്ടി വരും എന്ന യാഥാർഥ്യം വടകരക്കാരും തിരിച്ചറിഞ്ഞിരിക്കുന്നു.
കണ്ണൂർ വിമാനത്താവളത്തിലേക്കും ബെംഗളൂരു, മൈസൂരു, വയനാട് തുടങ്ങിയ ഇടങ്ങളിലേക്കും ഒട്ടേറെ വാഹനങ്ങൾ കടന്നു പോകുന്ന നാദാപുരം – കുറ്റ്യാടി സംസ്ഥാന പാതയിൽ കല്ലാച്ചി പൈപ്പ് റോഡ് നവീകരണത്തിനായി 8 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപനം വന്നിട്ട് ഏറെയായി. എന്നാൽ പാറപ്പൊടി ഇടയ്ക്കിടെ ഇട്ടു പോകുന്നതല്ലാതെ മറ്റൊന്നും നടന്നില്ല. കല്ലാച്ചി ടൗൺ വികസനത്തിന് മറ്റൊരു 3 കോടി അനുവദിച്ചിട്ടും കാലമേറെയായി. പണി നടക്കുന്നത് ഒച്ചിന്റെ വേഗത്തിലാണ്. റോഡ് വീതി കൂട്ടലിനു സ്ഥലം കിട്ടാതായതാണ് തടസ്സം. ഇതു തന്നെയാണ് മറ്റിടങ്ങളിലേയും പൊതു സ്ഥിതി.