
പെരിയാർവാലി ഒക്കൽ ബ്രാഞ്ച് കനാലിൽ ചോർച്ച ;റോഡ് തകർന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരുമ്പാവൂർ ∙ ഐമുറി കവലയ്ക്കു സമീപം പെരിയാർവാലി ഒക്കൽ ബ്രാഞ്ച് കനാലിന്റെ കൂവപ്പടി- പെരുമ്പാവൂർ റോഡിലുള്ള 40 വർഷം പഴക്കമുള്ള ഭൂഗർഭ കുഴലിൽ ചോർച്ച. 7 കോടി ചെലവിൽ നിർമിച്ച റോഡ് തകർന്നു. 2020- 21 പദ്ധതിയിൽപെടുത്തി അറ്റകുറ്റപ്പണികൾ നടത്തിയതാണ്.മുൻപ് ചെറിയ ചോർച്ച കണ്ടെങ്കിലും അറ്റകുറ്റപ്പണി നടത്തിയില്ല. 3 മാസമായി ചോർച്ചയുടെ അളവ് കൂടി. കനാലിലൂടെ വരുന്നതിൽ ഭൂരിഭാഗം അളവ് വെള്ളവും റോഡിലേക്ക് ഒഴുകുകയാണ്. ഇതോടെ റോഡ് പൂർണമായി തകർന്നു. ഭൂഗർഭ കുഴൽ പുനർനിർമിക്കണമെങ്കിൽ 25 മുതൽ 30 ലക്ഷം രൂപ വരെ വേണമെന്നാണ് ഇറിഗേഷൻ വകുപ്പ് അധികൃതർ പറയുന്നത്. നിലവിൽ ഫണ്ടില്ല.പുനർനിർമാണം വൈകിയാൽ റോഡ് പൂർണമായും നശിക്കും. നവംബർ 30ന് മുൻപ് പുനർനിർമാണം നടത്തിയില്ലെങ്കിൽ കാർഷിക മേഖലയെയും ശുദ്ധജലത്തെയും കാര്യമായി ബാധിക്കും. നിലവിലുള്ള ഭൂഗർഭ കുഴൽ അന്നത്തെ റോഡിന്റെ വിസ്തൃതി അനുസരിച്ച് നിർമിച്ചതാണ്. റോഡിനു വീതി കൂടിയതിനാൽ ഭൂഗർഭക്കുഴൽ വലുതാക്കുകയും അതനുസരിച്ചുള്ള സ്ലാബുകൾ നിർമിക്കുകയും ചെയ്യണം.
ഡിസംബറോടെ കനാലിൽ നീരൊഴുക്ക് ആരംഭിക്കുമ്പോൾ മുക്കാൽ ഭാഗം വെള്ളവും പാഴായി പോകാനാണ് സാധ്യത. കൂവപ്പടി പഞ്ചായത്തിലെ ആയത്തുപടി, ഒക്കൽ പഞ്ചായത്തിലെ കുന്നേക്കാട്ടുമല, ഒക്കൽ, ആന്റോപുരം, പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിലെ വല്ലം എന്നീ മേഖലകളിലെ കൃഷിയെയും ശുദ്ധജലത്തെയും ബാധിക്കും. അണക്കോലിച്ചിറയുടെ ഉറവയും ഈ പദ്ധതിയെ ആശ്രയിച്ചാണ്. മൈൻ ഇറിഗേഷന്റെ 40 എച്ച് പി വീതമുള്ള 2 മോട്ടറുകൾ അണക്കോലി ചിറയരികിലാണു സ്ഥാപിച്ചിരിക്കുന്നത്. നവംബർ 30നകം സർക്കാരിൽ നിന്ന് ഫണ്ട് അനുവദിച്ചു ഭൂഗർഭക്കുഴൽ പുനർനിർമിക്കണമെന്നാണ് ആവശ്യം.