
ബ്രിട്ടിഷ് യുദ്ധവിമാനം ചരക്കുവിമാനത്തിൽ കയറ്റി കൊണ്ടുപോകാൻ സാധ്യത; അറ്റകുറ്റപ്പണി വൈകുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ സാങ്കേതിക തകരാറിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടിഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി വൈകുന്നു. ഇതിനായി ബ്രിട്ടനിൽ നിന്ന് എത്തേണ്ട 40 അംഗ വിദഗ്ധ സംഘം ഇനിയും വിമാനത്താവളത്തിലെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം വിമാനവാഹിനി കപ്പലിൽ നിന്നെത്തിയ 2 എൻജിനീയർമാരും ഒരു പൈലറ്റും വിമാനത്താവളത്തിൽ തുടരുകയാണ്. വിദഗ്ധ സംഘമെത്തിയ ശേഷമേ വിമാനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കൂ.
ഹ്രൈഡ്രോളിക് സംവിധാനത്തിലെ തകരാർ പരിഹരിക്കാനായിരിക്കും സംഘത്തിന്റെ ശ്രമം. സാധിച്ചില്ലെങ്കിൽ ബ്രിട്ടിഷ് സേനയുടെ ചരക്കുവിമാനത്തിൽ യുദ്ധവിമാനം കൊണ്ടുപോകും. നിലവിൽ യുദ്ധവിമാനം വിമാനത്താവളത്തിലെ തുറസ്സായ സ്ഥലത്താണുള്ളത്. കഴിഞ്ഞ 14 മുതൽ ഇവിടെ നിർത്തിയിട്ടിരിക്കുന്നതിനുള്ള വാടക വിമാനത്താവളത്തിന്റെ നടത്തിപ്പുകാർക്ക് ബ്രിട്ടിഷ് അധികൃതർ നൽകേണ്ടി വരും. വിമാനം തിരികെ കൊണ്ടുപോകുമ്പോഴാണു തുക കൈമാറുക.
അതേസമയം യുദ്ധവിമാനം ഹാങ്ങറിലേക്ക് (വിമാനങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്ന കെട്ടിടം) മാറ്റാതെ ബ്രിട്ടിഷ് നാവികസേന. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള ഏറ്റവും വിലയേറിയ യുദ്ധവിമാനങ്ങളില്‍ ഒന്നായ അമേരിക്കന്‍ നിര്‍മിത എഫ് 35ബി വിമാനത്തിന്റെ സാങ്കേതിക രഹസ്യങ്ങള്‍ മറ്റുള്ളവര്‍ അറിയാതിരിക്കാനാവാം ബ്രിട്ടിഷ് നാവികസേന ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് കരുതുന്നത്.
ഇന്തോ പസിഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയ്ല്‍സില്‍നിന്നു പറന്നുയര്‍ന്ന യുദ്ധവിമാനം ശനിയാഴ്ച രാത്രിയാണു തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്.
എഫ് 35 ബി ലോകത്തിലെ ഏറ്റവും വിലയേറിയതും അത്യാധുനികവുമായ യുദ്ധവിമാനങ്ങളിലൊന്നാണ്. യുഎസ് പ്രതിരോധ കമ്പനിയായ ലോക്ക്ഹീഡ് മാര്ട്ടിന് നിര്‍മിച്ച വിമാനത്തിന്റെ പരിഷ്കരിച്ച പതിപ്പായ എഫ് 35 ഐ അദീര്‍ യുദ്ധവിമാനമാണു നിലവില്‍ ഇറാനെതിരായ ഇസ്രയേല്‍ വ്യോമാക്രമണത്തിന്റെ മുന്‍നിരയിലുള്ളത്. എഫ് 35ലേക്ക് ഇസ്രയേല്‍ സാങ്കേതികവിദ്യ കൂടി ഉള്‍പ്പെടുത്തി പരിഷ്കരിച്ച പതിപ്പാണിത്. ഇസ്രയേലിനും ബ്രിട്ടിഷ് നാവികസേനയ്ക്കും പുറമേ ബ്രിട്ടിഷ് റോയല്‍ എയര്‍ഫോഴ്സ്, യുഎസ് മറീന്‍ കോര്‍ എന്നിവയും നിലവില്‍ എഫ് 35 ഉപയോഗിക്കുന്നുണ്ട്. എഫ് 35 വിമാനങ്ങള്‍ ഇന്ത്യയ്ക്കു വില്‍ക്കാനുള്ള സന്നദ്ധത ഈ വര്‍ഷമാദ്യം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു.