
തിരുവനന്തപുരം: മലയാളി ക്യാപ്റ്റനായുള്ള ഭീമൻ കപ്പൽ എം.എസ്.സി ഐറിന നാളെ രാത്രി വിഴിഞ്ഞത്ത് നങ്കൂരമിടും. രണ്ടു ദിവസം വിഴിഞ്ഞത്ത് തുടരും. ഇതിൽ നിന്നും നാലായിരത്തോളം കണ്ടയ്നറുകൾ വിഴിഞ്ഞത്ത് ഇറക്കിയ ശേഷം ഇവിടെ നിന്നും ഏതാനും കണ്ടയ്നറുകൾ കയറ്റിയാകും മടക്കം. മലയാളി ക്യാപ്റ്റൻ തൃശ്ശൂർ പുറനാട്ടുകര സ്വദേശി വില്ലി ആന്റണിയാണ് ഇന്ത്യയിൽ ആദ്യമായി ഈ കപ്പലിനെ എത്തിക്കുന്നത്.
ഏറ്റവും വലിയ കണ്ടെയ്നർ കപ്പലാണിത്. 22 നിലകളുടെ വലിപ്പം കണക്കാക്കുന്ന കപ്പലിന് 400 മീറ്റർ നീളവും 61 മീറ്ററിലധികം വീതിയുമുണ്ട്. 24,000 മീറ്റർ ഡെക്ക് ഏരിയായുള്ള കപ്പലിൽ 24,346 ടി.ഇ.യു കണ്ടെയ്നറുകൾ വഹിക്കാനാകും 2023ൽ നിർമ്മിച്ചതാണ് കപ്പലിൽ 35 ജീവനക്കാരുണ്ട്. കണ്ണൂർ സ്വദേശിയായ അഭിനന്ദും ഇതിൽ ഉൾപ്പെടും.
സിംഗപ്പൂരിൽ നിന്നു യാത്രതിരിച്ച് ചൈനയിലും കൊറിയയിലും പോയി സിംഗപ്പൂരിൽ തിരികെ എത്തിയശേഷമാണ് വിഴിഞ്ഞത്തേക്ക് തിരിച്ചത്. ഇന്ന് ശ്രീലങ്കയിൽ നിന്നും തിരിച്ച കപ്പലാണ് നാളെ വിഴിഞ്ഞത്ത് എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]