
കൊല്ലം: ആഡംബര ഹോട്ടലില്‍ താമസിച്ചുവെന്ന യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണത്തില്‍ മറുപടിയുമായി യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോം. അമ്മയുടെ ചികിത്സയുടെ ഭാഗമാണ് താമസം മാറിയതെന്നും താമസത്തിന് വാടകയായി നല്‍കിയിരുന്നത് 20,000 രൂപയാണെന്നും ചിന്താ ജെറോം. കോവിഡ് സമയത്ത് അമ്മയ്ക്ക് സ്ട്രോക്ക് ഉണ്ടായെന്നും ആ സമയം വീട്ടില്‍ ശുചിമുറിയുള്ള റൂം ഇല്ലായിരുന്നുവെന്നും അത് നിര്‍മിക്കാനായാണ് വീട്ടില്‍ നിന്നും മാറി താമസിക്കേണ്ടിവന്നതെന്നും ചിന്താ പറഞ്ഞു.
തിരുവനന്തപുരത്തായിരുന്നു ചികിത്സ. ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താന്‍ ആയുര്‍വേദ ചികിത്സ ആവശ്യമായിരുന്നു. വാടകയായി പറഞ്ഞത് ഇരുപതിനായിരം രൂപയാണ്. അമ്മയ്ക്കും അച്ഛനും പെന്‍ഷനുണ്ട്. അമ്മയുടെ ചികിത്സയ്ക്കാണ് പ്രാധാന്യം നല്‍കിയത്. ഹോട്ടല്‍ ഉടമയാണ് ഇരുപതിനായിരം രൂപ വാടകയായി നിശ്ചയിച്ചതെന്നും ചിന്താ ജെറോം വിശദീകരിച്ചു.
ചിന്താ ജെറോമിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സിനും ഇ.ഡിക്കും പരാതി നല്‍കിയിരുന്നു. 38 ലക്ഷം രൂപ ചെലവില്‍ കൊല്ലത്തെ ഫോര്‍ സ്റ്റാര്‍ ഹോട്ടലിലാണ് ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചതെന്ന് പരാതിയില്‍ പറയുന്നു.
The post ‘അമ്മയുടെ ചികിത്സക്കായാണ് ഹോട്ടലില്‍ താമസിച്ചത്, മാസവാടക 20,000 മാത്രം’; ചിന്താ ജെറോം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]