മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ ഒരു കുടുംബത്തില്‍നിന്ന് മരിച്ചത് 12 പേര്. പരപ്പനങ്ങാടി കുന്നുമ്മല്‍ കുടുംബാംഗങ്ങളാണ് മരിച്ചത്.
ഒമ്ബതുപേര്‍ ഒരു വീട്ടിലും മൂന്നുപേര്‍ മറ്റൊരു വീട്ടിലുമാണ് താമസിച്ചത്. പരപ്പനങ്ങാടി ആവിയില്‍ ബീച്ച് കുന്നുമ്മല്‍ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്ന (18), ഷഫല (13), ഷംന (12), ഫിദ ദില്‍ന (7), സഹോദരന് സിറാജിന്റെ ഭാര്യ റസീന (27), മക്കളായ സഹറ (8), നൈറ (7), റുഷ്ദ (ഒന്നര) എന്നിവരാണ് ഒരു വീട്ടില്‍നിന്ന് മരിച്ചത്.
സൈതലവിയുടെ ബന്ധുക്കളായ ജല്‍സിയ (45), ജരീര്‍ (12), ജന്ന (എട്ട്) എന്നിവരാണ് മരിച്ച മറ്റു മൂന്നുപേര്‍. കുടുംബത്തിലെ 15 പേര് ഒരുമിച്ചാണ് വിനോദയാത്രക്ക് പോയത്.
ഇവരില്‍ മൂന്നുപേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് താനൂര്‍ പൂരപ്പുഴയില്‍ ബോട്ട് മറിഞ്ഞ് 22 പേര് മരിച്ചത്.
മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വി.
അബ്ദുറഹ്മാന് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് രാവിലെ 10 മണിയോടെ താനൂരിലെത്തും.
രാഷ്ട്രപതിയും പ്രധാനമന്ത്രിയും അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. The post ഒരു കുടുംബത്തില്‍നിന്ന് മരിച്ചത് 12 പേര്; ഒമ്ബത് ആളുകളും ഒരു വീട്ടില്‍നിന്ന് appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

