തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ മുഖ്യമന്ത്രിക്ക് ക്ലീന്‍ചിറ്റ് നല്കി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. മുഖ്യമന്ത്രിയുടെ ക്ഷേത്ര സന്ദര്‍ശനത്തില്‍ യാതൊരുവിധ ആചാര ലംഘനങ്ങളും ഉണ്ടായിട്ടില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് എ.വി.ഗോപിനാഥ് വ്യക്തമാക്കി.
നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് മുഖ്യമന്ത്രി ക്ഷേത്ര ദര്‍ശനം നടത്തിയതെന്ന് ദേവസ്വം ബോര്‍ഡിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഗോപുരം മാനേജര്‍, സുരക്ഷാ ജീവനക്കാര്‍ എന്നിവരില്‍ നിന്നും ചെയര്മാന് നേരിട്ട് മൊഴി രേഖപ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ പേരില്‍ അഞ്ച് പേര്‍ക്കുള്ള നെയ് വിളക്ക് ചീട്ട് എടുത്തിരുന്നതായും, അതിപ്രകാരമാണ് ദര്‍ശനം നടന്നതെന്നും ബോര്‍ഡ് അറിയിച്ചു. നിശ്ചയിക്കപ്പെട്ട
അംഗങ്ങളേക്കാള്‍ കൂടുതല്‍ ആളുകള്‍ മുഖ്യമന്ത്രിയോടൊപ്പം ദര്‍ശനത്തിന് ഉണ്ടായിരുന്നില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ, മുഖ്യമന്ത്രിയുടെ സന്ദര്‍ശനം മൂലം ദര്‍ശനം നടത്താന്‍ സാധിച്ചില്ലെന്ന് ഒരു ഭക്തന് പോലും പരാതി ഉന്നയിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
മന്ത്രി എ.പി. അനില്‍കുമാറിന്റെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രി, വി.ഐ.പി ദര്‍ശനത്തിന് നിയന്ത്രണമുള്ള ഞായറാഴ്ച രാവിലെ ദര്‍ശനം നടത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഇതേത്തുടര്‍ന്ന്, ഭക്തര്‍ക്ക് തടസ്സമുണ്ടായെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന് പരാതി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഈ വിഷയത്തില്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ നല്കിയ വിശദീകരണം ഇങ്ങനെയാണ്: “നെയ് വിളക്ക് ശീട്ടാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.
ക്ഷേത്രത്തില്‍ നെയ് വിളക്ക് ചീട്ടാക്കുന്നയാള്‍ക്ക് വരിനില്‍ക്കാതെ ദര്‍ശനം അനുവദിക്കുക പതിവുണ്ട്. ക്ഷേത്രത്തിലേക്ക് സതീശനെ സ്ഥിരമായി അനുഗമിക്കാറുള്ള മുന്‍ ദേവസ്വം ജീവനക്കാരന് ടി.
കെ. ഗോപാലകൃഷ്ണന് അഞ്ച് നെയ് വിളക്കിന് ശീട്ടാക്കിയിരുന്നു.
അഞ്ച് പേര്‍ക്ക് കയറാമെന്നിരിക്കേ മുഖ്യമന്ത്രി ഉള്‍പ്പടെ നാല് പേരാണ് ദര്‍ശനത്തിനായി കയറിയത്. മറ്റ് ഭക്തര്‍ക്ക് തടസ്സമുണ്ടാക്കാതെയാണ് മുഖ്യമന്ത്രി ദര്‍ശനം നടത്തിയത്.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

