ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തിട്ടുണ്ട്.
വെടിക്കെട്ട് ബാറ്റിംഗുമായി കളം വാണ അഭിഷേക് ശര്‍മ 30 പന്തുകളില്‍ നിന്നാണ് സെഞ്ച്വറി സ്വന്തമാക്കിയത്. 11 സിക്സറുകളും 9 ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
മത്സരത്തില്‍ 28 പന്തുകളില്‍ നിന്ന് 42 റണ്‍സുമായി സഞ്ജു സാംസണ് മറുഭാഗത്ത് മികച്ച പിന്തുണ നല്‍കുന്നുണ്ട്. തിലക് വര്‍മയാണ് നിലവില്‍ സഞ്ജുവിനൊപ്പം ക്രീസിലുള്ളത്.
ആദ്യ ആറ് ഓവറുകളില്‍ തന്നെ ഇന്ത്യ നൂറ് റണ്‍സ് പിന്നിട്ടിരുന്നു. ടി20 പവര്‍പ്ലേയില്‍ 22 പന്തുകളില്‍ 76 റണ്‍സാണ് അഭിഷേക് അടിച്ചുകൂട്ടിയത്.
പവര്‍പ്ലേയില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. 2023-ല്‍ പോര്‍ച്ചുഗലിന്റെ കുല്‍ദീപ് ഗോലിയ മാള്‍ട്ടക്കെതിരെ 25 പന്തുകളില്‍ 74 റണ്‍സടിച്ചത് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തായി.
2024-ല്‍ ഓസ്ട്രേലിയയുടെ ട്രവിസ് ഹെഡ് സ്കോട്ലന്ഡിനെതിരെ 22 പന്തുകളില്‍ 73 റണ്‍സ് നേടിയതാണ് മൂന്നാം സ്ഥാനത്ത്. ഈ പ്രകടനത്തിലൂടെ അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിലെ നിരവധി റെക്കോര്‍ഡുകളാണ് അഭിഷേക് ശര്‍മ തകര്‍ത്തത്.
ടി20യില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണിത്. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ 35 പന്തുകളിലെ സെഞ്ച്വറി റെക്കോര്‍ഡാണ് ഇതോടെ വഴിമാറിയത്.
ഐ.സി.സിയിലെ പൂര്‍ണ അംഗത്വമുള്ള ഒരു രാജ്യത്തിലെ താരം നേടുന്ന ഏറ്റവും വേഗമേറിയ ടി20 സെഞ്ച്വറിയെന്ന റെക്കോര്‍ഡും അഭിഷേക് സ്വന്തമാക്കി. 33 പന്തില്‍ ദക്ഷിണാഫ്രിക്കയുടെ ഫിന് അലന് സെഞ്ച്വറി നേടിയതാണ് ഇവിടെ വഴിമാറിയത്.
അഫ്ഗാനെതിരായ ആദ്യ മത്സരത്തിലും താരം മികച്ച ബാറ്റിംഗ് പുറത്തെടുത്തിരുന്നു. അന്നത്തെ മത്സരത്തില്‍ 32 പന്തില്‍ 82 റണ്‍സായിരുന്നു അഭിഷേക് നേടിയത്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

