ചെന്നൈ: തമിഴ്നാട്ടിൽ വിജയ്യെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിക്കാനുള്ള നീക്കം നടക്കുന്നുവെന്ന് റിപ്പോർട്ട്. എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കി പുറത്ത് നിന്ന് പിന്തുണക്കാനാണ് ഡിഎംകെ ആലോചിക്കുന്നതെന്ന് നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അങ്ങനെ സംഭവിച്ചാൽ ടിവികെയുടെ മുഴുവൻ എംഎൽഎമാരും രാജിവെക്കുമെന്ന് നേതാവ് വിജയ് മുന്നറിയിപ്പ് നൽകി. 108 സീറ്റുകൾ നേടിയ ടിവികെ കേവല ഭൂരിപക്ഷത്തിന് വെറും 10 സീറ്റ് അകലെയാണ്.
കോൺഗ്രസ് പിന്തുണ കൂടി കണക്കാക്കിയാലും അഞ്ച് എംഎൽഎമാരുടെ കൂടെ പിന്തുണ വേണ്ടിവരും. എന്നാൽ എഐഎഡിഎംകെക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണ് ഡിഎംകെ പറയുന്നത്.
മെയ് 10 വരെ വിജയ്ക്ക് സമയം നൽകാനുള്ള ഗവർണറുടെ തീരുമാനത്തെ പാർട്ടി മാനിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. എഐഎഡിഎംകെയോട്, ബിജെപിയുമായുള്ള ബന്ധം വിച്ഛേദിക്കാൻ ഡിഎംകെ ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.
വർഗീയ കക്ഷികളെ അകറ്റി നിർത്തണമെന്നാണ് ഡിഎംകെ നിലപാട്. വിടുതലൈ ചിരുതൈഗൽ കക്ഷി പോലുള്ള ചെറിയ സഖ്യകക്ഷികൾക്ക് മന്ത്രിസ്ഥാനം പോലുള്ള അധിക നിബന്ധനകളോടെ, ബാഹ്യ പിന്തുണ പരിഗണിക്കാമെന്നാണ് ഡിഎംകെ പറയുന്നത്.
വിജയ് സഖ്യം രൂപീകരിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഈ നീക്കം. വിസികെയും ഇടതുപാർട്ടികളും ഡിഎംകെയിൽ ഉറച്ച് നിന്നതോടെയാണ് ടിവികെ വഴിമുട്ടി നിൽക്കുന്നത്.
അതേസമയം, നാല് സീറ്റുള്ള ഇടതുപക്ഷം ഡിഎംകെ-എഐഡിഎംകെ സഖ്യത്തെ അനുകൂലിക്കുമോ എന്ന് കണ്ടറിയണം. സ്ഥാപിതമായ രീതികളും കീഴ്വഴക്കങ്ങളും പാലിക്കണമെന്നും സർക്കാർ രൂപീകരണത്തിന് ആദ്യം വിജയിയെ ക്ഷണിക്കണമെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഡിഎംകെ-എഐഎഡിഎംകെ കരാറിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡിഎംകെ-എഐഎഡിഎംകെ സഖ്യകക്ഷികൾ തമ്മിൽ ധാരണയായാൽ, 120 പേരുടെ കരാറായിരിക്കും ഉണ്ടാകുക. വിജയ്യുടെ ഉയർച്ച ദ്രാവിഡ പാർട്ടികളെ ഏറെക്കാലം അധികാരത്തിൽ നിന്ന് മാറ്റി നിർത്തുമെന്ന ആശങ്കയാണ് മുന്നണിക്ക് പിന്നിലെ കാരണം.
1977-87 കാലഘട്ടത്തിൽ എംജിആർ മരിക്കുന്നതുവരെ ഡിഎംകെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടിരുന്നു. വിജയ്യുടെ വളർച്ച തടയാൻ ഉദയനിധി സ്റ്റാലിന്റെ ബുദ്ധിയിലാണ് ഡിഎംകെ-എഐഎഡിഎംകെ സഖ്യ ആശയം ഉടലെടുത്തതെന്നും പറയുന്നു.
കഴിഞ്ഞ ദശകത്തിൽ അധികാരത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടത് അണ്ണാഡിഎംകെയെയും ക്ഷീണിപ്പിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

