ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾക്കിടയിൽ പുതിയ രാഷ്ട്രീയ വിവാദം ഉടലെടുക്കുന്നു. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനെ രമ്യ തെറ്റിദ്ധരിപ്പിച്ചതായാണ് പ്രധാനമായും ഉയർന്നിരിക്കുന്ന ആക്ഷേപം.
ഡൽഹിയിലാണെന്ന് കാണിച്ച് പാർട്ടി നേതൃത്വത്തെയും എം.എം. ഹസൻ അധ്യക്ഷനായ മൂന്നംഗ അന്വേഷണ സമിതിയെയും രമ്യ വിവരം അറിയിച്ചിരുന്നു.
ഡൽഹിയിലെ ഔദ്യോഗിക പരിപാടികളിലും ഫരീദാബാദിലെ സെമിനാറിലും പങ്കെടുക്കുമെന്നും, ഇതിനായി കേരള ഹൗസിൽ മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നുമാണ് കെപിസിസിയെ അറിയിച്ചിരുന്നത്. രാത്രി 7.20-ലെ വിമാനത്തിൽ ഡൽഹിക്ക് പോകുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും, വിമാനത്താവളത്തിൽ എത്തിയ കേരള ഹൗസിന്റെ വാഹനം രമ്യയെ ലഭിക്കാതെയാണ് മടങ്ങിയത്.
എന്നാൽ ഈ സമയത്ത് രമ്യ പാലക്കാടാണ് ഉണ്ടായിരുന്നതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പാലക്കാട് ഡി സി സി പ്രസിഡന്റ് എ.
തങ്കപ്പന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കുകയും കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
പുലർച്ചെ വരെ പാലക്കാട്ടുണ്ടായിരുന്നതായി താമസസ്ഥലത്തെ ഉടമയും സ്ഥിരീകരിച്ചിട്ടുണ്ട്. ചിറയിൻകീഴിലെ കോൺഗ്രസ് തർക്കങ്ങൾ അന്വേഷിക്കാൻ കെപിസിസി നിയോഗിച്ച എം.എം.
ഹസൻ കമ്മീഷന്റെ യോഗത്തിൽ രമ്യ പങ്കെടുത്തിരുന്നില്ല. ഡൽഹി യാത്രയുടെ പേരിൽ നേതൃത്വത്തെയും കമ്മീഷനെയും ഒരുപോലെ കബളിപ്പിച്ചാണ് രമ്യ പാലക്കാടെത്തിയത് എന്നാണ് ഉയരുന്ന ആരോപണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

