
തുറവൂർ ∙ തുറവൂർ–കുമ്പളങ്ങി റോഡിന്റെ ടെൻഡർ നടപടി പൂർത്തിയായി. കരാർ ഏറ്റെടുത്തു.
2 ആഴ്ചയ്ക്കകം നിർമാണം ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു. ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഗതാഗതക്കുരുക്കൊഴിവാക്കാൻ വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതിന്റെ ഭാഗമായി ദേശീയപാത അതോറിറ്റി 5 മാസം മുൻപ് 8.5 കോടി രൂപ പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നു.
തുടർ നടപടികൾ വൈകിയതാണ് റോഡിന്റെ പുനർ നിർമാണം വൈകാൻ കാരണം. തുറവൂർ മുതൽ കുമ്പളങ്ങി വരെ അഞ്ഞൂറിലേറെ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.
പല സ്ഥലങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന കുഴികളിൽ വീണ് വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്.
തൈക്കാട്ടുശേരി,കുമ്പളങ്ങി–തുറവൂർ എന്നീ റോഡുകൾ പുനർനിർമിക്കാനാണ് ദേശീയപാത അതോറിറ്റി സംസ്ഥാന സർക്കാരിലെ പൊതുമരാമത്ത് വകുപ്പിന് പണം കൈമാറിയത്. ഇരു റോഡുകളുടെയും ടെൻഡർ നടപടി 25ന് നടന്നു.
ഇതിൽ 5 കരാറുകാർ പങ്കെടുത്തു. എന്നാൽ 5 കോടി രൂപ അധികമുള്ള വർക്കുകൾക്ക് പ്രീ ക്വാളിഫിക്കേഷൻ നടപടി പൂർത്തിയാക്കണമെന്ന കാരണത്താലാണ് ടെൻഡർ നടപടി പൂർത്തിയാകാൻ താമസിച്ചതെന്ന് അധികൃതർ പറയുന്നത്.
നിർമാണം തുടങ്ങുന്നതിന് മുൻപ് നിലവിലെ കുഴികൾ അടയ്ക്കുന്നതിന് കരാറുകാരനോട് നിർദേശം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]