സംസ്ഥാന സർക്കാരിനെതിരെയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. മുഖ്യമന്ത്രിയോട് അടുപ്പമുള്ള ആളുകൾ ലഹരിമരുന്ന് കടത്തുമ്പോൾ പൊലീസ് കാഴ്ചക്കാരായി നോക്കിനിൽക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
പയ്യന്നൂരിൽ നടന്ന വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ആളുകൾ വരെ ലഹരിമരുന്ന് കടത്തുന്നുണ്ടെന്നും, ഇതോടെ ‘ഓപ്പറേഷൻ തൂഫാൻ’ (Operation Toofan: The Narco Hunt) എന്ന ലഹരിവേട്ടയുടെ രീതിയേ ആകെ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ അദ്ദേഹം നടത്തിയ പരാമർശങ്ങൾ ഇങ്ങനെ:
‘ഒരൂ കൂട്ടർ മയക്കുമരുന്നുമായി ഒരു വാഹനത്തിൽ പോകുകയാണ്. വണ്ടി മലപ്പുറത്ത് പൊലീസ് നിർത്തിച്ച് പരിശോധിച്ചു.
അപ്പോൾ വണ്ടിയുള്ളയാൾ താൻ മുഖ്യമന്ത്രിയുടെ അടുത്ത ആളാണെന്ന് പറയുന്നു. മുഖ്യമന്ത്രിയുമായുള്ള ബന്ധം ഇയാൾ തെളിയിച്ചതോടെ പൊലീസ് വണങ്ങി നിൽക്കുന്നു.
വണ്ടി മുന്നോട്ട് പോകുന്നു. ഇതേ രംഗം കോഴിക്കോടും ആവർത്തിക്കുന്നു.
കണ്ണൂരും ഇത് തന്നെ നടക്കുന്നു. കാസർഗോഡ് വച്ച് പക്ഷേ പൊലീസ് ഇത് പിടികൂടുന്നു.
ഈ ആളെ പിടിച്ചതോടെ മട്ടേ മാറുകയാണ്. അയാളെ സംരക്ഷിക്കാൻ ഉന്നതർ ഇടപെടുന്നു.
മയക്കുമരുന്ന് വ്യാപാരികളോട് പോലും ഈ സമീപനമാണ് സർക്കാർ കാണിക്കുന്നത്’. ഇതിനുപുറമെ, പയ്യന്നൂരിലെ വിശദീകരണ യോഗത്തിൽ എംഎൽഎ വി.
കുഞ്ഞികൃഷ്ണനെതിരെയും പിണറായി വിജയൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. പാർട്ടി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് വി.
കുഞ്ഞികൃഷ്ണൻ പ്രവർത്തിച്ചതെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. പാർട്ടി പരസ്യമായി നിലപാട് പറയുമ്പോൾ അതിൽ കാപട്യമുണ്ടായിരിക്കില്ലെന്നും പാർട്ടി ഒരിക്കലും ബഹുജനങ്ങളെ വഞ്ചിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ പാർട്ടി പറയുന്നത് വസ്തുതയല്ലെന്ന് പ്രചരിപ്പിക്കാനാണ് വി. കുഞ്ഞികൃഷ്ണൻ ശ്രമിച്ചത്.
പാർട്ടി നന്നാകണമെന്ന വികാരത്തോടെയല്ല അത് പറഞ്ഞതെന്നും, പകരം അദ്ദേഹം ശത്രുക്കളുടെ കൈയിലെ കോടാലിയായി മാറിയെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

