സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് മാധ്യമ സ്ഥാപനങ്ങളുടെ കാർഡുകൾ നീക്കം ചെയ്ത നടപടിക്ക് പിന്നിൽ സർക്കാർ ആവശ്യപ്രകാരമാണെന്ന് സിപിഐഎം നേതാവ് തോമസ് ഐസക് ആരോപിച്ചു. ഇതുസംബന്ധിച്ച് ജെമിനിയോട് വിവരങ്ങൾ തേടിയപ്പോൾ പ്രാദേശിക സർക്കാർ ആവശ്യപ്പെട്ടിട്ടാണ് ഈ നടപടിയെന്ന മറുപടിയാണ് ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാൽ മെറ്റ തങ്ങളുടെ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിന് എതിരല്ല എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മാധ്യമങ്ങൾക്ക് മുന്നിൽ എത്തി പ്രതികരിച്ച വി ഡി സതീശനെ പരിഹസിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും, ജനാധിപത്യരീതിയിൽ സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
ഏതൊരു സാധാരണ പൗരനും ജെമിനിയുമായോ മെറ്റയുമായോ ചാറ്റ് ചെയ്യാവുന്നതേയുള്ളൂവെന്നും, അതിലൂടെ ജെമിനി കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

