പാലാ ഡിപ്പോയിൽ പാതിരാത്രിയിൽ നടന്ന ശ്രദ്ധേയമായ ഒരു ‘ഫോൺ റെസ്ക്യൂ ഓപ്പറേഷൻ’ വാർത്തകളിൽ ഇടംപിടിക്കുന്നു. കോഴിക്കോട്ടുനിന്ന് പാലായിലേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസിനുള്ളിൽ വീണുപോയ മൊബൈൽ ഫോൺ മെക്കാനിക് വിഭാഗം ഏറെ പരിശ്രമിച്ച് പുറത്തെടുത്തു.
ഇന്നലെ പുലർച്ചെ 1.30-ഓടെയാണ് സംഭവം നടന്നത്. കോഴിക്കോട്ടുനിന്ന് മൂവാറ്റുപുഴയിലേക്ക് യാത്ര ചെയ്ത പത്തംഗ മെഡിക്കൽ വിദ്യാർത്ഥി സംഘത്തിലെ ഒരാളുടേതായിരുന്നു നഷ്ടപ്പെട്ട
ഫോൺ. വൈകിട്ട് 4.30-ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട
ബസ് കുന്നംകുളത്ത് എത്തിയപ്പോഴാണ് ഫോൺ നഷ്ടപ്പെട്ടതായി വിദ്യാർത്ഥിക്ക് മനസ്സിലായത്. പിന്നീട് തൃശൂരിൽ വെച്ച് ഫോണിലേക്ക് വിളിച്ചപ്പോൾ വൈബ്രേഷൻ ശബ്ദം കേട്ടതോടെ ഫോൺ ബസിനുള്ളിൽ തന്നെയുണ്ടെന്ന് ഉറപ്പിച്ചു.
യാത്രക്കാർ മൂവാറ്റുപുഴയിൽ ഇറങ്ങിയെങ്കിലും ഫോൺ നഷ്ടപ്പെട്ട വിദ്യാർത്ഥി ബസിൽ തന്നെ തുടരുകയായിരുന്നു.
ബസ് പാലാ ഡിപ്പോയിൽ എത്തിയ ഉടൻ തന്നെ മെക്കാനിക് വിഭാഗം ഇടപെട്ടു. ബസിന്റെ ബോഡിയിലെ വിടവിലേക്ക് ഫോൺ വീണതായിരുന്നു പ്രതിസന്ധി.
ഒടുവിൽ മെക്കാനിക് വിഭാഗം തലവൻ സുധീറിന്റെ നിർദേശാനുസരണം സുരേഷ് കുമാർ, ഷോബിൻ, അനിൽ എന്നിവർ ചേർന്ന് ബസിന്റെ ബോഡിയുടെ തകിട് അഴിച്ചുമാറ്റിയാണ് ഫോൺ കണ്ടെടുത്തത്. അരമണിക്കൂർ നീണ്ട
പരിശ്രമത്തിനൊടുവിലാണ് ഫോൺ പുറത്തെടുക്കാൻ സാധിച്ചതെന്ന് കണ്ടക്ടർ വികാസ് ചന്ദ്രൻ, ഡ്രൈവർ സി.ടി. സുകുമാരൻ എന്നിവർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

