തെക്കൻ ലെബനോനിൽ ഇന്ന് പുലർച്ചെയോടെ ആരംഭിച്ച ഇസ്രയേൽ ആക്രമണങ്ങളിൽ 32 പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ, ഹോർമുസ് കടലിടുക്ക് ഇറാൻ സൈന്യം പൂർണ്ണമായും അടച്ചു.
മേഖലയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്നാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഇറാൻ എത്തിയിരിക്കുന്നത്. യുഎസും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ഇറാൻ ആരോപിച്ചു.
നേരത്തെ, തങ്ങളുടെ നടപടികളെ “പ്രതിബദ്ധതകളുടെ ലംഘനം” എന്ന് വിശേഷിപ്പിച്ചതിനുള്ള പ്രതികരണത്തിന്റെ “ആദ്യപടി” ആണ് ഈ അടച്ചുപൂട്ടലെന്ന് ഇറാൻ ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഇനിയുള്ള സാഹചര്യങ്ങളിലും ആക്രമണങ്ങൾ തുടരുകയാണെങ്കിൽ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, വരും ദിവസങ്ങളിൽ ചർച്ചകൾക്കായി താൻ സ്വിറ്റ്സർലൻഡിലേക്ക് പോകുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് അറിയിച്ചു. ഈ സംഘർഷം ആഗോള തലത്തിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

