ന്യൂ ചണ്ഡീഗഡ് ആസ്ഥാനമായി നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ സുപ്രധാനമായ ഒരു മാറ്റത്തിന് വേദിയാകുന്നു. കഴിഞ്ഞ 15 വര്‍ഷക്കാലമായി ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിച്ചിരുന്ന ഇതിഹാസ സ്പിന്‍ സഖ്യമായ രവിചന്ദ്രന്‍ അശ്വിന്, രവീന്ദ്ര ജഡേജ എന്നിവരില്ലാതെയാണ് ഇന്ത്യ സ്വന്തം മണ്ണില്‍ ഒരു ടെസ്റ്റ് മത്സരത്തിന് ഇറങ്ങുന്നത്.
2010 നവംബറില്‍ നാഗ്പൂരില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന മത്സരത്തിന് ശേഷമാണ് ഇത്തരമൊരു സാഹചര്യം വീണ്ടും സംജാതമാകുന്നത്. അന്ന് ഹര്ഭജന് സിംഗ്, പ്രഗ്യാന്‍ ഓജ എന്നിവരായിരുന്നു സ്പിന്‍ വിഭാഗത്തെ നയിച്ചത്.
2024-25 സീസണിലെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയാണ് അശ്വിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഐപിഎല്‍ സീസണിനിടെയുണ്ടായ പരിക്കാണ് ജഡേജയുടെ പിന്മാറ്റത്തിന് കാരണമായത്.
ഈ സീനിയര്‍ താരങ്ങളുടെ അഭാവം നികത്തേണ്ട വലിയ ഉത്തരവാദിത്തം സ്പിന്നര്‍ കുല്‍ദീപ് യാദവിനാണ്.
കരിയറില്‍ ആദ്യമായാണ് കുല്‍ദീപ് തനിക്ക് വഴികാട്ടിയായ അശ്വിനോ ജഡേജയോ ഇല്ലാതെ ഒരു ടെസ്റ്റ് മത്സരത്തില്‍ ഇറങ്ങുന്നത്. ഡ്രസ്സിംഗ് റൂമിലെ മാറ്റങ്ങളെക്കുറിച്ച് കുല്‍ദീപ് യാദവ് പ്രതികരിച്ചത് ഇങ്ങനെയാണ്: ”ജഡേജ സ്ഥിരമായി ടെസ്റ്റ് കളിക്കുന്ന താരമാണ്, അദ്ദേഹം കൂടെയില്ലാത്തത് വലിയ നഷ്ടമാണ്.
ഒപ്പം അക്സര്‍ പട്ടേലിനെയും ഞങ്ങള്‍ മിസ്സ് ചെയ്യും. എന്നാല്‍ ഞങ്ങളുടെ തയ്യാറെടുപ്പുകള്‍ മികച്ചതാണ്.
ഹര്‍ഷ് ദുബെ, മാനവ് സുതര്‍ തുടങ്ങിയ നിരവധി യുവതാരങ്ങള്‍ ടീമിലുണ്ട്. വാഷിംഗ്ടണ്‍ സുന്ദറും ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സജീവമാണ്.” ഹര്‍ഷ് ദുബെ, മാനവ് സുതര്‍ തുടങ്ങിയ പുതുമുഖ താരങ്ങളുടെ സാന്നിധ്യം ടീമിന് ഗുണകരമാകുമെന്നും, ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റ് സംവിധാനം യുവതാരങ്ങളെ ടെസ്റ്റ് ക്രിക്കറ്റിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ പാകപ്പെടുത്തുന്നുണ്ടെന്നും കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച ആരംഭിക്കുന്ന ഈ മത്സരം യുവതാരങ്ങള്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള മികച്ച അവസരം കൂടിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

