നീണ്ട നിയമപോരാട്ടങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷം, സൗദി അറേബ്യയിൽ ജയിൽ മോചിതനായ കോഴിക്കോട് രാമനാട്ടുകര സ്വദേശി അബ്ദുൽ റഹീം വലിയ പെരുന്നാൾ ദിനത്തിൽ നാടണഞ്ഞു.
റിയാദിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ പുലർച്ചെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അദ്ദേഹം വന്നിറങ്ങിയത്. മാതൃഗൃഹത്തിലേക്ക് മടക്കം
കോടമ്പുഴയിലെ തറവാട് വീടായ ‘സീനത്ത് മൻസിലി’ലേക്കാണ് റഹീം മടങ്ങിയെത്തുന്നത്.
2024 ജൂലൈ 2-ന് വധശിക്ഷ റദ്ദാക്കപ്പെട്ടുവെങ്കിലും, പബ്ലിക് റൈറ്റ്സ് കേസിലെ 20 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ജയിൽ മോചിതനായത്. റഹീമിന്റെ മടക്കയാത്ര പ്രമാണിച്ച് തറവാട് വീട് ബന്ധുക്കൾ നേരത്തെ തന്നെ വൃത്തിയാക്കി സജ്ജമാക്കിയിരുന്നു.
റഹീമിന്റെ സഹോദരങ്ങളായ സഫിയ, സുഹറ, സലീം, നസീർ, സീനത്ത് എന്നിവർക്കും അമ്മ പാത്തുമ്മയ്ക്കും ഈ തിരിച്ചുവരവ് ഏറെ വൈകാരികമായ നിമിഷമാണ്. കേസിന്റെ നാൾവഴികൾ
2006 നവംബർ 28-നാണ് ഡ്രൈവർ ജോലി തേടി റഹീം റിയാദിൽ എത്തുന്നത്.
സ്പോൺസറായ ഫായിസ് അബ്ദുല്ല അബ്ദുറഹിമാൻ അൽ ശഹ്രിയുടെ മകൻ അനസ് അൽ ശഹ്രിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ 2006 ഡിസംബർ 24-ന് റഹീം അറസ്റ്റിലായി.
പതിനഞ്ചുകാരനായ അനസിന്റെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന യന്ത്രത്തിൽ റഹീമിന്റെ കൈ അബദ്ധത്തിൽ തട്ടിയതാണ് മരണത്തിന് കാരണമായതെന്നാണ് കേസ് രേഖകൾ വ്യക്തമാക്കുന്നത്. 2012-ൽ കോടതി റഹീമിന് വധശിക്ഷ വിധിച്ചു.
തുടർന്ന് 18 വർഷത്തോളം ജയിൽവാസം അനുഭവിച്ച റഹീമിന്, ഒന്നര കോടി സൗദി റിയാൽ (34.35 കോടി രൂപ) ദയാധനം നൽകി സൗദി കുടുംബം മാപ്പ് നൽകിയതോടെയാണ് മോചനത്തിന്റെ വഴി തെളിഞ്ഞത്. ചരിത്രമായ ജനകീയ ഇടപെടൽ
കേരളം കണ്ട
ഏറ്റവും വലിയ ജനകീയ ധനസമാഹരണത്തിലൂടെയാണ് ഈ മോചനം സാധ്യമായത്. നിയമസഹായ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ വഴി 2024 മാർച്ച് അവസാനം മുതൽ ഏപ്രിൽ 12 വരെ നീണ്ട
കാലയളവിനുള്ളിൽ 47.87 കോടിയിലധികം രൂപ സമാഹരിക്കാനായി. സൗദിയിലെയും കേരളത്തിലെയും സുമനസ്സുകളുടെ കൂട്ടായ പരിശ്രമമാണ് ഒരു ജീവൻ രക്ഷിക്കാൻ കാരണമായത്.
ബാക്കിവന്ന തുകയുടെ കാര്യത്തിൽ റഹീം നാട്ടിലെത്തിയ ശേഷം അന്തിമ തീരുമാനമെടുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

