വെനസ്വേലയിൽ തടങ്കലിലായിരുന്ന മകനെ കണ്ടെത്താനായി വർഷത്തോളം നിയമപോരാട്ടം നടത്തിയ 82-കാരി കാർമെൻ നവാസ് അന്തരിച്ചു. അധികൃതരുടെ കസ്റ്റഡിയിലിരിക്കെ മകൻ മരിച്ചുവെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് പത്ത് ദിവസങ്ങൾക്ക് ശേഷമാണ് ഇവരുടെ വിയോഗം.
50 വയസ്സുകാരനായ വിക്ടർ ക്വറോ നവാസിനെക്കുറിച്ചുള്ള വിവരങ്ങൾ തേടി അധികാരികൾക്ക് മുന്നിൽ കാർമെൻ നവാസ് നടത്തിയ നിരന്തരമായ പരിശ്രമങ്ങൾ വെനസ്വേലയിലെ മനുഷ്യാവകാശ പോരാട്ടങ്ങളുടെ പ്രതീകമായി മാറിയിരുന്നു. മനുഷ്യാവകാശ സംഘടനയായ ‘ഫോറോ പെനൽ’ ആണ് കാർമെൻ നവാസിന്റെ മരണവിവരം പുറത്തുവിട്ടത്.
കഴിഞ്ഞ വർഷം ജൂലൈയിൽ വെനസ്വേലയിലെ ‘റോഡിയോ വൺ’ ജയിലിൽ വെച്ച് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് വിക്ടർ ക്വറോ മരിച്ചതെന്ന് പത്ത് ദിവസങ്ങൾക്ക് മുൻപാണ് ഭരണകൂടം വെളിപ്പെടുത്തിയത്. എന്നാൽ, മകൻ എവിടെയാണെന്നറിയാതെ നീണ്ട
മാസങ്ങൾ കാർമെൻ നവാസ് ജയിൽ അധികൃതരെ സമീപിച്ചപ്പോഴെല്ലാം, അവനെക്കുറിച്ച് യാതൊരു അറിവുമില്ലെന്ന മറുപടിയാണ് ലഭിച്ചിരുന്നതെന്ന് ‘ഫോറോ പെനൽ’ മേധാവി ആൽഫ്രെഡോ റൊമേറോ വ്യക്തമാക്കി. തന്റെ മകന് എന്ത് സംഭവിച്ചുവെന്ന് പോലുമറിയാതെ മാസങ്ങളോളം കടുത്ത മാനസിക സംഘർഷത്തിലൂടെ കടന്നുപോയ മാതാവ്, മകൻ ജയിൽ കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ടുവെന്ന സത്യം അറിഞ്ഞ് പത്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
രാഷ്ട്രീയ തടവുകാരായി കരുതപ്പെടുന്ന നൂറുകണക്കിന് ആളുകളെ മോചിപ്പിക്കാനായി വെനസ്വേലൻ സർക്കാർ ഈ വർഷം ആദ്യം പൊതുമാപ്പ് നിയമം പാസാക്കിയിരുന്നു. എന്നിരുന്നാലും, രാജ്യത്ത് രാഷ്ട്രീയ തടവുകാരുണ്ടെന്ന ആരോപണം അധികൃതർ നിരന്തരം നിഷേധിക്കുകയാണ് ചെയ്യുന്നത്.
തടങ്കലിൽ കഴിയുന്നവർ യഥാർത്ഥ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണെന്നാണ് സർക്കാരിന്റെ വാദം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

