കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്കിന്റെ ഭാഗങ്ങൾ അടർന്നുവീണ് കാറിന് നാശനഷ്ടം. പാർക്കിങ് സ്ഥലത്തായിരുന്നു, ഇഎൻടി വിഭാഗത്തിലെ ഡോക്ടറുടെ കാർ.
257 കോടി രൂപ ചെലവിട്ടു നിർമിച്ച കെട്ടിടമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 16നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്.
2025 ജൂലൈ 3ന് പഴയ സർജിക്കൽ ബ്ലോക്കിലെ ശുചിമുറി സമുച്ചയം ഇടിഞ്ഞുവീണതോടെ പുതിയ ബ്ലോക്കിലെ വാർഡുകൾ ഉപയോഗിച്ചു തുടങ്ങിയിരുന്നു. ഹൈറ്റ്സ് എന്ന പൊതുമേഖല സ്ഥാപനമാണ് കെട്ടിടം പണിതത്.
ഹൈറ്റ്സ് ഏജൻസിയിൽനിന്ന് ജലവിതരണം, ഇലക്ട്രിക്കൽ സംവിധാനം തുടങ്ങിയവയുടെ സർവീസിങ് ഉൾപ്പെടെയുള്ളവ മാറ്റണമെന്ന ആവശ്യവും ശക്തമായി.
കരാറനുസരിച്ച് കെട്ടിടം പണി തീർന്നതുമുതൽ 3 വർഷത്തേക്കാണ് ഹൈറ്റ്സിന് സർവീസിങ് നൽകിയിരിക്കുന്നത്. ജലവിതരണത്തിനും ഇലക്ട്രിക് സംവിധാനങ്ങൾക്കും ഉപയോഗിച്ചത് ഗുണമേന്മയില്ലാത്ത സാധനങ്ങളാണെന്ന പരാതി വ്യാപകം.
വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യം.പുതിയ സർജിക്കൽ ബ്ലോക്കിൽ കടുത്ത ചൂടിൽനിന്ന് രക്ഷ നേടാൻ കൂട്ടിരിപ്പുകാർ മത്സരിക്കണമെന്ന അവസ്ഥ.
കറങ്ങുന്ന ഫാനിന്റെ അടിയിൽ ഇരിക്കുന്നതിനാണ് മത്സരം. ഏതാനും മാസം മുൻപ് പ്രവർത്തനമാരംഭിച്ച പുതിയ ബ്ലോക്കിൽ ഒന്നാംനിലയിലെ ജനറൽ സർജറി വിഭാഗത്തിൽ (എസ്പി 1) കൂട്ടിരിപ്പുകാർക്ക് വിശ്രമിക്കാനുള്ള സ്ഥലത്ത് 20 ഫാനുകളാണ് ഉള്ളത്.
പ്രവർത്തിക്കുന്നത് 13 എണ്ണം മാത്രം. 3 എണ്ണം അറ്റുകുറ്റപ്പണിക്കായി അഴിച്ചുമാറ്റി.
4 എണ്ണം കറങ്ങുന്നില്ല. സർജിക്കൽ ബ്ലോക്കിലെ ജലപ്രതിസന്ധി പരിഹരിച്ചതേയുള്ളൂ.
വെള്ളമില്ലാത്തതുമൂലം 2 ദിവസത്തെ 50 ശസ്ത്രക്രിയകളാണു മുടങ്ങിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

