മൂവാറ്റുപുഴ ∙ ദശകങ്ങളായി അനിശ്ചിതത്വത്തിലായ ശബരി റെയിൽവേ പദ്ധതിക്ക് 5 താലൂക്കുകളിൽ കൂടി സ്ഥലമെടുപ്പ് പുനരാരംഭിക്കാൻ സർക്കാർ ഭരണാനുമതി നൽകിയത് പദ്ധതിയുടെ വേഗം വർധിപ്പിക്കുമെന്നു പ്രതീക്ഷ. ഭൂമി ഏറ്റെടുക്കുന്നതിനായി സ്പെഷൽ തഹസിൽദാർമാരുടെ നേതൃത്വത്തിലുള്ള യൂണിറ്റുകൾ ഉടൻ പ്രവർത്തനം പുനരാരംഭിക്കാനും തീരുമാനമായിട്ടുണ്ട്.
മൂവാറ്റുപുഴയിൽ ഉൾപ്പെടെ അടച്ചുപൂട്ടിയ ശബരി സ്ഥലമെടുപ്പ് ഓഫിസുകൾ താമസിയാതെ തുറക്കുമെന്നാണ് പ്രതീക്ഷ.
1997-98 കാലഘട്ടത്തിലാണ് ശബരി റെയിൽവേ പദ്ധതി പ്രഖ്യാപിച്ചപ്പോൾ മുതൽ ഭൂമി വിട്ടുകൊടുക്കാൻ തയാറായവർ ഇപ്പോഴും ദുരിതത്തിലാണ്. അങ്കമാലി മുതൽ കാലടി വരെയുള്ള ഏഴ് കിലോമീറ്റർ പാത നേരത്തേ തന്നെ പൂർത്തിയായെങ്കിലും സാമ്പത്തിക ബാധ്യതയെച്ചൊല്ലി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുണ്ടായ തർക്കങ്ങളും സ്ഥലമേറ്റെടുപ്പിലെ പ്രതിഷേധങ്ങളും കാരണം വർഷങ്ങളോളം പദ്ധതി സ്തംഭനാവസ്ഥയിലായതിനാൽ ഭൂവുടമകൾ പതിറ്റാണ്ടുകൾ നീണ്ട
ദുരിതത്തിലാണ്.
സമീപകാലത്തെ മാറ്റങ്ങൾ പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കാമെന്ന ഉറപ്പിലാണു സ്ഥലമെടുപ്പ് നടപടികൾ വീണ്ടും സജീവമായത്. റെയിൽവേ ബോർഡിന്റെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം പദ്ധതി നടപ്പിലാക്കാനാണു നിലവിലെ നീക്കം.
പുതിയ ഭരണാനുമതി ലഭിച്ചതോടെ മുടങ്ങിയ സർവേ നടപടികളും വരും ദിവസങ്ങളിൽ പുനരാരംഭിക്കും. ശബരി റെയിൽപാത: ഭൂമി ഏറ്റെടുക്കൽ പുനരാരംഭിക്കാൻ ഭരണാനുമതി
തിരുവനന്തപുരം ∙ അങ്കമാലി – എരുമേലി ശബരി റെയിൽപാതയ്ക്കായി എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, ആലുവ താലൂക്കുകളിലും ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി , മീനച്ചിൽ താലൂക്കുകളിലും ഭൂമിയേറ്റെടുക്കൽ പുനരാരംഭിക്കാൻ സർക്കാർ ഭരണാനുമതിയായി.
എറണാകുളം ജില്ലയിൽ 152.05 ഹെക്ടറും കോട്ടയം ജില്ലയിൽ 119.89 ഹെക്ടറും ഇടുക്കി ജില്ലയിൽ 33.77 ഹെക്ടറുമാണ് ഏറ്റെടുക്കേണ്ടത്. റവന്യു വകുപ്പ് വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും.
പദ്ധതിയുടെ പകുതി െചലവു വഹിക്കാനായി 1900 കോടി രൂപ കിഫ്ബി വഴി ലഭ്യമാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

