എളങ്കുന്നപ്പുഴ∙ ഹൈക്കോടതി വിധിയനുസരിച്ചു പാർക്കിങ് കേന്ദ്രം ഒരുക്കിയിട്ടും റോ-റോയിൽ കയറാൻ വൈപ്പിൻ ജെട്ടിയിൽ എത്തുന്ന വാഹനങ്ങൾ ഇപ്പോഴും റോഡിൽ. പാർക്കിങ് ഏരിയയിൽ സ്വകാര്യവാഹനങ്ങളെ പ്രവേശിപ്പിച്ച കൊച്ചി കോർപറേഷൻ ഹൈക്കോടതി വിധി മറന്നമട്ടാണ്. സാമൂഹിക പ്രവർത്തകനായ ജോണി വൈപ്പിൻ നടത്തിയ നിയമയുദ്ധത്തിനൊടുവിലാണ് വൈപ്പിൻ ബസ് സ് റ്റാൻഡിൽ റോ-റോ വാഹനങ്ങൾക്കായി പാർക്കിങ് ഏരിയ സ്ഥാപിച്ചത്. റോ-റോയിൽ കയറാനെത്തുന്ന വാഹനങ്ങൾ വൈപ്പിൻ മുനമ്പം സംസ്ഥാനപാതയിൽ കിലോമീറ്ററുകൾ നീണ്ടു കിടക്കുന്നത് പതിവ് കാഴ്ചയായി.
തൊട്ടുരുമ്മി കിടക്കുന്ന വാഹനങ്ങൾ റോഡരികലെ വീടുകളിൽ നിന്നു മറ്റു വാഹനങ്ങൾക്കു കടന്നു വരാനാകാത്തവിധം കിടക്കുന്നത് മൂലം നാട്ടുകാരുമായി വാക്കുതർക്കവും കയ്യാങ്കളിയും പതിവായി. റോഡിൽ പാർക്കു ചെയ്യുന്ന വാഹനങ്ങളിൽ നിന്നു വെള്ളക്കുപ്പിയും ഭക്ഷണപാക്കറ്റുകളും പുറത്തേക്കെറിയുന്നതും പ്രശ്നം സൃഷ്ടിക്കുന്നു.
വാഹനങ്ങൾ കൂടുന്നതോടെ വൈപ്പിൻ ബസ് സ്റ്റാൻഡിലേക്കു വരേണ്ട ബസുകൾ പലതും എത്തുന്നില്ല. അവിടെ കാത്തു നിൽക്കുന്ന യാത്രക്കാർ കാൽനടയായി ഗോശ്രീ ജംക്ഷനിലെത്തിയാണ് ബസിൽ കയറുന്നത്. 2 വർഷമായി പൂർത്തിയായിക്കിടക്കുന്ന പാർക്കിങ് ഏരിയയിൽ റോ-റോ വാഹനങ്ങളെ പ്രവേശിപ്പിച്ചാൽ പ്രശ്ന പരിഹാരമാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

