കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റകുറ്റപ്പണി ശാലയുമായ കൊച്ചിൻ ഷിപ്പ്യാർഡ് സമീപഭാവിയിൽ പ്രതീക്ഷിക്കുന്നത് 2.85 ലക്ഷം കോടി രൂപയുടെ പുതിയ ഓർഡറുകൾ. നിലവിൽ ഉപകമ്പനികളുടേത് ഉൾപ്പെടെ മൊത്തം 21,100 കോടി രൂപയുടെ ഓർഡറുൾ കമ്പനിയുടെ കൈവശമുമുണ്ട്.
ഇതിൽ 19,600 കോടി രൂപയുടേത് പുതിയ വെസ്സലുകൾ നിർമിക്കാനും 1,500 കോടിയുടേത് അറ്റകുറ്റപ്പണികൾക്കുമാണ്.
പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ളതാണ് നിലവിലെ ഓർഡറുകളിൽ 13,700 കോടി രൂപയുടേത്. വിദേശ ഉപഭോക്താക്കൾക്കായി (കൊമേഴ്സ്യൽ എക്സ്പോർട്ട്) കപ്പൽ നിർമിക്കാൻ 4,200 കോടി രൂപയുടെയും ആഭ്യന്തര ഉപഭോക്താക്കൾക്കായി 1,700 കോടി രൂപയുടെയും ഓർഡറുണ്ട്.
ഇതിനു പുറമേയാണ് അധികമായി 2.85 ലക്ഷം കോടി രൂപയുടെ ഓർഡറുകളും പ്രതീക്ഷിക്കുന്നതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് കമ്പനി സമർപ്പിച്ച രേഖ വ്യക്തമാക്കുന്നു.
പ്രതീക്ഷിത ഓർഡറുകളിൽ 2.20 ലക്ഷം കോടി രൂപയുടേതും പ്രതിരോധ മേഖലയിൽ നിന്നാണ്. ഇതിൽ 9,500 കോടി രൂപയുടെ പദ്ധതികൾക്കുള്ള ടെൻഡർ സമർപ്പിച്ചു.
750 കോടി രൂപയുടേത് പ്രപ്പോസൽ (ആർഎഫ്പി) ഘട്ടത്തിൽ. 1.29 ലക്ഷം കോടി രൂപയുടെ കരാറുകൾക്കായി ചർച്ചകൾ (ആർഎഫ്ഐ സ്റ്റേജ്) പുരോഗമിക്കുന്നു.
ആർഎഫ്ഐ ഘട്ടത്തിലേക്ക് മറ്റൊരു 80,000 കോടി രൂപയുടെ പദ്ധതികളും വൈകാതെ കടക്കും.
വാണിജ്യ രംഗത്തുനിന്ന് പ്രതീക്ഷിക്കുന്നത് 65,000 കോടി രൂപയുടെ ഓർഡറുകൾ. ഇതിൽ 25,000 കോടി രൂപ ഇന്ത്യയിൽനിന്നും 40,000 കോടി രൂപയുടേത് കയറ്റുമതിയുമാണ്.
സമയപരിധിക്ക് മുൻപേ ഓർഡറുകൾ പ്രകാരമുള്ള വെസ്സലുകൾ നിർമിച്ചും/അറ്റകുറ്റപ്പണി ചെയ്തും നൽകാനാകുന്നത് കൂടുതൽ കയറ്റുമതി ഓർഡറുകൾ ലഭിക്കാനും കമ്പനിക്ക് സഹായകമാകുന്നുണ്ട്. കൊച്ചിൻ ഷിപ്പ്യാർഡ് നിലവിൽ നിർമ്മിക്കുന്ന വെസ്സലുകളിൽ 39 ശതമാനവും ഹരിത ഇന്ധനത്തിൽ (ഇലക്ട്രിക്/ഹൈബ്രിഡ്) ആണെന്നതും പ്രത്യേകതയാണ്.
ഒഎൻജിസിയിൽ നിന്ന് 200 കോടിയുടെ ഓർഡർ
കേന്ദ്ര പൊതുമേഖലാ എണ്ണ ഉൽപാദന സ്ഥാപനമായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷനിൽ (ഒഎൻജിസി) നിന്ന് 200 കോടി രൂപയുടെ പുത്തൻ ഓർഡർ ലഭിച്ചതായി കൊച്ചിൻ ഷിപ്പ്യാർഡ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു.
ഡ്രൈഡോക്ക്/ജാക്ക്-അപ് റിഗ്ഗുകളുടെ അറ്റകുറ്റപ്പണിക്കുള്ള കരാറാണിത്. 12 മാസമാണ് കരാറിന്റെ കാലാവധി.
ഓഹരികളിൽ വൻ തിരിച്ചുവരവ്
പുതിയ കരാറിന്റെ കരുത്തിൽ മികച്ച നേട്ടമാണ് കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരികൾ കാഴ്ചവയ്ക്കുന്നത്.
ഇന്നലത്തെ ക്ലോസിങ് വിലയായ 1,890 രൂപയിൽനിന്ന് കുതിച്ച് 1,918 രൂപയിലാണ് ഇന്ന് ഓഹരികൾ വ്യാപാരം തുടങ്ങിയത്. ഒരുഘട്ടത്തിൽ വില 1,940 രൂപവരെയുമെത്തി.
ഇന്നത്തെ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോൾ ഓഹരിവിലയുള്ളത് 1,905 രൂപയിൽ. കമ്പനിയുടെ വിപണിമൂല്യം വീണ്ടും 50,000 കോടി രൂപയും ഭേദിച്ചു.
ഇക്കഴിഞ്ഞ ജൂൺ 6ന് കുറിച്ച 2,545 രൂപയാണ് കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം.
52-ആഴ്ചത്തെ താഴ്ച കഴിഞ്ഞ ഫെബ്രുവരി 18ലെ 1,180.20 കോടി രൂപയും. കഴിഞ്ഞ 5 വർഷത്തിനിടെ 1000 ശതമാനത്തിലധികം ഉയർന്ന ഓഹരിയാണ് കൊച്ചിൻ ഷിപ്പ്യാർഡ്.
കഴിഞ്ഞ ഒരുവർഷത്തെ നേട്ടം 10%. ഓഹരികളുടെ കുതിപ്പിനെ തുടർന്ന് ലാഭമെടുപ്പ് നടന്നത് ഇടക്കാലത്ത് ഓഹരിവിലയെ താഴേക്ക് നയിച്ചു.
കഴിഞ്ഞ 6 മാസത്തെ നേട്ടം 28 ശതമാനവും ഒരുമാസത്തെ നേട്ടം 11 ശതമാനവുമാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]