
പുന്നമട–നെഹ്റു ട്രോഫി പാലം കോൺക്രീറ്റിങ് ജോലി ഇന്നുമുതൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ പുന്നമട–നെഹ്റു ട്രോഫി പാലത്തിന്റെ കോൺക്രീറ്റിങ് ജോലി ഇന്നു നടക്കും. രാവിലെ ഏഴ് മുതൽ ജോലി തുടങ്ങും. ഇന്നലെ കോൺക്രീറ്റിങ് നടക്കും എന്നായിരുന്നു അറിയിപ്പ്. എന്നാൽ പൈലിങ് അടക്കം മറ്റ് ജോലികൾ നീണ്ടു പോയതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പുന്നമട കായൽ വഴിയുള്ള ജലഗതാഗത നിയന്ത്രണം ഇന്നും ഉണ്ടായിരിക്കും. നഗരത്തിന്റെ ഭാഗമാണെങ്കിലും നെഹ്റു ട്രോഫി പ്രദേശം കായൽ ദ്വീപാണ്. നെഹ്റു ട്രോഫി പ്രദേശത്ത് പാടശേഖരങ്ങളും, കൈനകരി പഞ്ചായത്തിന്റെ ഭാഗമായ നടുത്തുരുത്തും സ്ഥിതി ചെയ്യുന്നു.
ജലഗതാഗതം അല്ലാതെ മറ്റുയാത്രാ സൗകര്യങ്ങളൊന്നും ഇവിടെയില്ല. കായൽ, ടൂറിസത്തിന്റെ വളരെ പ്രധാനപ്പെട്ട സ്ഥലവുമാണ്. ഇതെല്ലാം പരിഗണിച്ചാണ് നേരത്തെ ടി.എം.തോമസ് ഐസക് മന്ത്രിയായിരുന്നപ്പോൾ കെആർഎഫ്ബിയിൽ നിന്നു ഫണ്ട് അനുവദിച്ച് ഇവിടെ പാലം നിർമിക്കാൻ നടപടി തുടങ്ങിയത്.അധികമായി വേണ്ട സ്ഥലം വാങ്ങാൻ 8 കോടി രൂപ അടക്കം 65.62 കോടി രൂപ ചെലവഴിച്ചാണ് പുന്നമട–നെഹ്റു ട്രോഫി പാലം നിർമിക്കുന്നത്. നിർമാണം 18 മാസം കൊണ്ട് പൂർത്തിയാക്കുമെന്നായിരുന്നു 2024 സെപ്റ്റംബർ 20ന് ഉദ്ഘാടനം നിർവഹിച്ചപ്പോൾ മന്ത്രി പ്രഖ്യാപിച്ചത്. ഒൻപത് മാസം പിന്നിട്ടിട്ടും നിർമാണം പകുതി പോലുമായിട്ടില്ല.