
കാസർകോട് ജനറൽ ആശുപത്രിയിൽ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ബോർഡ് സ്ഥാപിച്ച് അധികൃതർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് ∙ കാസർകോട് ജനറൽ ആശുപത്രിയെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയായി സർക്കാർ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചതിന് പിന്നാലെ അധികൃതർ ആശുപത്രിക്ക് മുന്നിൽ ‘കാസർകോട് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ’ എന്ന ബോർഡ് സ്ഥാപിച്ചു. കാസർകോട് ഗവ.മെഡിക്കൽ കോളജിന് എംബിബിഎസ് കോഴ്സ് അനുവദിക്കുന്നതിനു മുന്നോടിയായി ദേശീയ മെഡിക്കൽ കമ്മിഷൻ പരിശോധന ഉടനെ ഉണ്ടാവുമെന്ന സാഹചര്യത്തിലാണ് ബോർഡ് സ്ഥാപിച്ചത്.
എംബിബിഎസ് കോഴ്സ് അനുവദിക്കുന്നതിന് ദേശീയ മെഡിക്കൽ കമ്മിഷന് അപേക്ഷ നൽകുന്നതടക്കമുള്ള നടപടിക്രമങ്ങൾ ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ നേരത്തെ പൂർത്തിയാക്കിയിരുന്നു. കേരള ആരോഗ്യ സർവകലാശാലയുടെ അംഗീകാരവും ലഭിച്ചു. ഇനി മെഡിക്കൽ കമ്മിഷന്റെ അംഗീകാരം കൂടി ലഭ്യമായാൽ ഈ അധ്യയന വർഷം തന്നെ ചിലപ്പോൾ കോഴ്സ് ആരംഭിക്കാൻ സാധിച്ചേക്കും.എംബിബിഎസ് കോഴ്സ് ആരംഭിക്കുന്നതിന് 220 കിടക്കകളുള്ള ആശുപത്രി, 3 വർഷത്തെ കിടത്തി ചികിത്സാ പ്രവർത്തന പരിചയം തുടങ്ങിയ ദേശീയ മെഡിക്കൽ കമ്മിഷന്റെ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.
നിലവിൽ ഉക്കിനടുക്കയിൽ പണിതുകൊണ്ടിരിക്കുന്ന ഗവ. മെഡിക്കൽ കോളജ് കെട്ടിടം പണിപൂർത്തിയാകാത്ത സാഹചര്യത്തിലാണ് മെഡിക്കൽ കോളജിന്റെ ടീച്ചിങ് ആശുപത്രിയായി ജനറൽ ആശുപത്രിയെ നിശ്ചയിച്ച് ഉത്തരവു പുറപ്പെടുവിച്ചത്. ജനറൽ ആശുപത്രി വർഷങ്ങളായി പ്രവർത്തിക്കുന്നതിനാൽ ഈ ആശുപത്രിയെ ടീച്ചിങ് ആശുപത്രിയായി ഉയർത്തിയത് വഴി 3 വർഷത്തെ കിടത്തി ചികിത്സ എന്ന മാനദണ്ഡം നിറവേറ്റപ്പെടും. നേരത്തെ 40ലേറെ ഡോക്ടർമാരെ സംസ്ഥാന സർക്കാർ ജനറൽ ആശുപത്രിയിലേക്ക് നിയമിച്ചിരുന്നു