
അധികൃതർക്ക് തലവേദന; മലയാളീസ്, ഇതു തടാകമല്ല; ചതുപ്പുനിലമാണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗൂഡല്ലൂർ ∙ മുന്നറിയിപ്പ് അവഗണിച്ചു വിനോദസഞ്ചാരികൾ അപകടം നിറഞ്ഞ ഭാഗങ്ങളിൽ ഇറങ്ങുന്നത് അധികൃതർക്ക് തലവേദന. ഊട്ടി –ഗൂഡല്ലൂർ ദേശീയ പാതയിലെ തലൈകുന്താ ഭാഗത്ത് വെള്ളം കെട്ടിനിൽക്കുന്ന ചതുപ്പു നിലങ്ങളിലാണു ഫോട്ടോ ഷൂട്ടിനു വിനോദ സഞ്ചാരികൾ ഇറങ്ങുന്നത്. ഗൂഡല്ലൂർ റോഡിൽ നിന്ന് ഈ ഭാഗത്തേക്ക് സഞ്ചാരികൾ ഇറങ്ങാതിരിക്കാൻ ബാരിക്കേഡ് ഉയർത്തി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ ബാരിക്കേഡുകൾ മറികടന്നാണ് സഞ്ചാരികൾ ചതുപ്പു പ്രദേശത്ത് എത്തുന്നത്. മഴക്കാലത്തു വെള്ളം നിറഞ്ഞു കിടക്കുന്ന ഇവിടെ അപകടത്തിൽപെടാൻ സാധ്യതയേറെയാണ്. കേരളത്തിൽ നിന്നുള്ള സഞ്ചാരികളാണ് ഈ ഭാഗത്ത് മുന്നറിയിപ്പ് അവഗണിച്ച് എത്തുന്നതെന്ന് വനം വകുപ്പ് ജീവനക്കാർ പറഞ്ഞു.