
വാടാംനാംകുറുശി റെയിൽവേ മേൽപാലം നിർമാണജോലി വേഗത്തിലാക്കും, ഗതാഗതക്കുരുക്ക് പരിഹരിക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പട്ടാമ്പി ∙ വാടാംനാംകുറുശിയിൽ റെയിൽവേ മേൽപാലം നിർമാണം നടക്കുന്നിടത്തെ റോഡ് തകർച്ചയും വാഹനക്കുരുക്കും, അപകടങ്ങളും ഒഴിവാക്കാൻ ഒരാഴ്ചയ്ക്കകം നടപടി ഉണ്ടാകുമെന്ന് ആർബിഡിസികെ അധികൃതരുടെ ഉറപ്പ്. ഇന്നലെ പാലം നിർമാണം നടക്കുന്നിടത്ത് സന്ദർശനം നടത്തിയ ആർബിഡിസികെ ഉന്നത ഉദ്യോഗസ്ഥ സംഘമാണ് ഇഴഞ്ഞുനീങ്ങുന്ന മേൽപാല നിർമാണം വേഗത്തിലാക്കാനും പാലം പണി നടക്കുന്നിടത്തെ റോഡ് യാത്രക്കാരുടെ പ്രശ്നപരിഹാരത്തിനും നടപടിയെടുക്കുമെന്ന് അറിയിച്ചത്.
പാലം പണി കാരണം വാടാനാംകുറിശി ഗേറ്റ് പരിസരത്ത് അപകടങ്ങൾ പതിവാകുന്നുവെന്ന പരാതിയെ തുടർന്നാണ് ഉദ്യോഗസ്ഥസംഘവും പണി കരാറെടുത്ത കമ്പനിയുടെ പ്രതിനിധികളും സ്ഥലം സന്ദർശിച്ചത്. വാഹനഗതാഗതം സുഗമമാക്കുന്നതിന് വേണ്ടി ഒരുമാസം മുൻപ് മാത്രം നിർമിച്ച സർവീസ് റോഡ് മഴ തുടങ്ങിയതോടെ പൊട്ടി പൊളിഞ്ഞ ഗതാഗത യോഗ്യമല്ലാതായി. ചരക്കുമായി വരുന്ന കണ്ടെയ്നർ ലോറികളും, മറ്റു വാഹനങ്ങളും മറിഞ്ഞ അപകടങ്ങൾ ഉണ്ടായതോടെയാണ് അധികൃതരുടെ ഇടപെടൽ.
രണ്ട് ദിവസത്തിനകം മണ്ണ് മാന്തി യന്ത്ര സഹായത്തോടെ സർവീസ് റോഡിന്റെ സൈഡിൽ അഴുക്ക് ചാൽ നിർമിച്ച് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കും. പണി നടക്കുന്നിടത്ത് പാലം കഴിയുന്നത് വരെ യാത്ര സുഗമമാക്കാൻ റോഡിൽ കട്ട വിരിക്കും. ആവശ്യമെങ്കിൽ ഒരു ദിവസം റോഡിൽ പൂർണമായും ഗതാഗതം നിരോധിച്ച് പണി നടത്തുമെന്നും സ്ഥലം സന്ദർശിച്ച് ഉദ്യോഗസ്ഥ സംഘം അറിയിച്ചു.
വാർഡ് അംഗം കെ. അശോകൻ, പ്രദേശത്തെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ടി.വി. ഗിരീഷ്, സി. പ്രശാന്ത്, പി.പി. വിജയൻ, പി. രൂപേഷ്, എൻ അഭിലാഷ്, സി.ടി അസീസ്, ടി.കെ. നാരായണൻ എം. ആർ. ബിജു എന്നിവർ ഉദ്യോഗസ്ഥ സംഘം എത്തുന്നത് അറിഞ്ഞതോടെ സ്ഥലത്തെത്തി നാട്ടുകാരും, യാത്രക്കാരും പാലം പണിയും റോഡ് തകർച്ചയും കാരണം അനുഭവിക്കുന്ന ദുരിതങ്ങൾ സംഘത്തിന്റെ ശ്രദ്ധയിൽപെടുത്തി . പ്രശ്നത്തിന് ഉടൻ പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയാണ് സംഘം മടങ്ങിയത്.