
‘പൊലീസ് മേധാവിയാകാനുള്ള പട്ടികയില്‍ എഡിജിപിമാരെ ഉള്‍പ്പെടുത്തണം’: യുപിഎസ്സിക്കു കത്തയച്ച് സര്‍ക്കാര്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ സംസ്ഥാന പൊലീസ് മേധാവിയാകാനുള്ള പട്ടികയില്‍ എഡിജിപിമാരെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുപിഎസ്സിക്കു കത്തയച്ച് . എഡിജിപിമാരുടെ പേരുകള്‍ ചുരുക്കപ്പട്ടികയില്‍ വേണ്ടെന്നു സംസ്ഥാനങ്ങളോടു യുപിഎസ്സി നിര്‍ദേശിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് എഡിജിപിമാരെക്കൂടി ഉള്‍പ്പെടുത്തണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എം.ആര്.അജിത്കുമാറും സുരേഷ് രാജ് പുരോഹിതുമാണ് ആറംഗ പട്ടികയിലുള്ള എഡിജിപിമാര്‍.
മുന്‍വര്‍ഷങ്ങളില്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച എഡിജിപിമാരെ, സീനിയര്‍ ഡിജിപിമാരെ മറികടന്ന് സംസ്ഥാന പൊലീസ് മേധാവിമാരായി നിയമിച്ചതോടെയാണ് എഡിജിപിമാരെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നു കേന്ദ്രം നിര്‍ദേശിച്ചത്. എന്നാല്‍, എം.ആര്.അജിത്കുമാര്‍, എസ്പിജിയില് ഡപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിത് എന്നീ 2 എഡിജിപിമാര്‍ ഉള്‍പ്പെട്ട ആറംഗ പട്ടികയ്ക്കു മാറ്റമില്ലെന്നാണു കേരളത്തിന്റെ മറുപടി. മുന്‍പു ഡിജിപിയായിരിക്കെ അനില്‍കാന്തിനും ഇപ്പോള്‍ എസ്.ദര്‍വേഷ് സാഹിബിനും വിരമിച്ച ശേഷം ഒരു വര്‍ഷം സര്‍വീസ് നീട്ടി നല്‍കിയതിനാലാണ് അജിത്തും സുരേഷും ഡിജിപി തസ്തികയില്‍ എത്താന്‍ വൈകിയതെന്നാണു സംസ്ഥാനം ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ 2 പ്രാവശ്യവും 30 വര്‍ഷം സര്‍വീസുള്ള എഡിജിപിമാരുടെ പട്ടികയാണ് അയച്ചതെന്നും മറുപടിയിലുണ്ട്. 25 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് എഡിജിപിമാരായി സ്ഥാനക്കയറ്റം ലഭിക്കുന്നത്.
സംസ്ഥാന പൊലീസ് മേധാവിക്കായി സര്‍ക്കാര്‍ അയച്ച പട്ടികയിലുള്ള ഉദ്യോഗസ്ഥരോടു സ്വയം ഒഴിവാകണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ തന്നെ സമ്മര്‍ദം ചെലുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് എഡിജിപിമാരെ ഉള്‍പ്പെടുത്തിയതിനെ അനുകൂലിച്ച് യുപിഎസ്സിക്കു കത്തു നല്‍കിയത്. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖറോടും അഗ്നിരക്ഷാസേനാ മേധാവി യോഗേഷ് ഗുപ്തയോടുമാണ് സ്വയം ഒഴിവാകണമെന്ന ആവശ്യം ഉന്നയിച്ചത്. സര്‍ക്കാരിനു താല്പര്യമുള്ളവര് പട്ടികയിലെ ആദ്യ 3 പേരില്‍ വരാനാണു രണ്ടും മൂന്നും സ്ഥാനത്തുള്ള ഡിജിപിമാരെ പിന്തിരിപ്പിക്കാനുള്ള നീക്കം.
സംസ്ഥാന പൊലീസ് മേധാവിയാകുന്നതിനു സീനിയോറിറ്റിക്കാണു യുപിഎസ്സിയുടെ പ്രഥമ പരിഗണന. ഡിജിപി തസ്തികയിലുള്ളവര്ക്കെതിരെ വിജിലന്‍സ് കേസ് ഉണ്ടെങ്കിലോ കേന്ദ്ര അന്വേഷണ ഏജന്‍സി എന്തെങ്കിലും ഗുരുതരമായ കുറ്റങ്ങള്‍ കണ്ടെത്തിയാലോ മാത്രമേ താഴെയുള്ളവരെ പരിഗണിക്കൂ. നിധിന് അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, അഗ്നിരക്ഷാസേന മേധാവി യോഗേഷ് ഗുപ്ത, വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം എന്നിവരാണ് കേരളം നല്കിയ പട്ടികയിലെ ഡിജിപിമാര്‍.